swami-sandeepananda-giri

തിരുവനന്തപുരം : സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ തലസ്ഥാനവാസി ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ നൽകിയ പരാതിയിൽ പരാതിക്കാരന് അനുകൂല വിധി. കൈലാസ മാനസ സരോവർ യാത്രയിൽ വാഗ്ദ്ധാനം ചെയ്ത സേവനങ്ങൾ ലഭിച്ചില്ലെന്ന പരാതിയുമായാണ് സ്വാമി സന്ദീപാനന്ദ ഗിരിക്കെതിരെ കുടപ്പനക്കുന്ന് വിക്രമമംഗലം സ്വദേശി ബി മോഹനകുമാരൻ നായർ ജില്ലാ ഉപഭോക്തൃ കമ്മിഷനിൽ പരാതി നൽകിയത്. 2011ലും 2016ലും സ്വാമി സന്ദീപാനന്ദ ഗിരി നടത്തിയ തീർത്ഥയാത്രയിലാണ് പരാതിക്കാരൻ പങ്കെടുത്തത്.

മൂന്നുദിവസത്തെ കൈലാസ പരിക്രമണമാണ് തീർത്ഥാടന യാത്രയിൽ സ്വാമി വാഗ്ദ്ധാനം ചെയ്തത്. എന്നാൽ രണ്ടു തവണയും ഒരു ദിവസത്തെ പരിക്രമണം മാത്രമാണുണ്ടായിരുന്നത്. ഇതാണ് പരാതിക്ക് ആധാരം. ആദ്യ തവണ മൂന്ന് പരിക്രമണം ചെയ്യാനാവാത്തതിനാലാണ് രണ്ടാമതും മോഹന കുമാരൻ നായർ കൈലാസയാത്രയ്ക്ക് പുറപ്പെട്ടത്. രണ്ടാമത്തെ പ്രാവശ്യത്തെ യാത്രയ്ക്ക് മാത്രം 2,45,000 രൂപ ചെലവായി. കോടതിച്ചെലവിലേക്കായി 2500 രൂപയും സ്വാമി സന്ദീപാനന്ദ ഗിരി നൽകണം. പരാതിക്കാരനുണ്ടായ മാനസിക വിഷമം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. കമ്മിഷൻ പ്രസിഡന്റ് പി.വി. ജയരാജൻ അംഗങ്ങളായ പ്രീത ജി.നായർ, വിജു വി.ആർ. എന്നിവരുടേതാണ് ഉത്തരവ്.