jj

കോട്ടയം : കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന എം.ജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ. എൽസിയെ സ‌ർവീസിൽ നിന്ന് പിരിച്ചുവിട്ടേക്കും,​ ഇത് സംബന്ധിച്ച അന്വേഷണ സമിതിയുടെ ശുപാർശ സിൻഡിക്കേറ്റ് അംഗീകരിച്ചു. തുടർനടപടിക്ക് വി.സിയെ സിൻഡിക്കേറ്റ് ചുമതലപ്പെടുത്തി. എം.ജിയിലെ നാലംഗ സിൻഡിക്കേറ്റ് കമ്മിഷൻ,​ രജിസ്ട്രാർ,​ ജോയിന്റ് രജിസ്ട്രാർ എന്നിവരാണ് അന്വേഷണം നടത്തിയത്.

എൽസി മുൻപും ഇത്തരം കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സമിതിയുടെ റിപ്പോ‌ർട്ടിൽ പറയുന്നു. മാർക്ക് ലിസ്റ്റുകളും പ്രൊവിഷണൽ സർട്ടിഫിക്കറ്റുകളും വേഗത്തിൽ കൈമാറുന്നതിനായി തിരുവല്ല സ്വദേശിയായ വിദ്യാർത്ഥിനിയിൽ നിന്ന് പലതവണയായി ഒറു ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നാണ് കേസ്. സ‌ർവകലാശാലയിൽ വച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് എൽസി.യെ വിജിലൻസ് അറസ്റ്റു ചെയ്തത്.