ff

തിരുവനന്തപുരം:ഷാരോൺ ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും മരിച്ചതിനുശേഷവും ഗ്രീഷ്മ പറഞ്ഞിരുന്നത് നുണകളാണെന്ന് എട്ടു മണിക്കൂർ ചോദ്യം ചെയ്യലിൽ അന്വേഷണ സംഘം തെളിയിച്ചു. ഇതിനൊപ്പം തെളിവുകളും നിരത്തി. അതോടെയാണ് ഷാരോണിന്റേത് കൊലപാതകമാണെന്ന് ഗ്രീഷ്മ സമ്മതിച്ചത്.

ഗ്രീഷ്മ പറഞ്ഞ നുണകൾ

1. ഈ മാസം പതിനാലാം തിയതിയാണ് ഷാരോണിന്റെ പഠനസംബന്ധമായ പ്രോജക്ട് റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയത്. പാനീയം കുടിച്ചശേഷം പച്ചനിറത്തിലാണ് ഛർദ്ദിച്ചതെന്ന് ഷാരോൺ പറഞ്ഞപ്പോൾ കഷായത്തിന്റെ നിറം അങ്ങനെയായതുകൊണ്ടാകാം എന്നാണ് ഗ്രീഷ്മ പറഞ്ഞത്.

2. ഛർദ്ദിച്ചതിന്റെ കാരണം ജ്യൂസ് പഴകിയത് കൊണ്ടാണ്.


3. അമ്മയെ കൊണ്ടുവന്ന ഓട്ടോ ഡ്രൈവർക്കും ജ്യൂസ് നൽകി. അയാളും ഛർദ്ദിച്ചു. (കാരക്കോണം സ്വദേശിയായ ഓട്ടോ ഡ്രൈവർ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി)


4. ഏതെങ്കിലും തരത്തിൽ വീട്ടുകാർ ഉപദ്രവിക്കുമോയെന്ന് ഷാരോൺ ചോദിച്ചപ്പോൾ
ഷാരോണുമായുള്ള തമ്മിലുള്ള ബന്ധം വിട്ടെന്നാണ് വീട്ടുകാർ കരുതുന്നതെന്നും അതുകൊണ്ട് ഒന്നും ചെയ്യില്ല, അങ്ങനെ പേടിക്കേണ്ട കാര്യമില്ല എന്നും മറുപടി നൽകി
5. ജ്യൂസും കഷായവും ഏതാണെന്ന് ചോദിച്ചപ്പോഴും മറുപടി നൽകിയില്ല. ആയുർവേദ ഡോക്ടർ കൂടിയായ ഷാരോണിന്റെ സഹോദരൻ ചോദിച്ചപ്പോഴും ഒഴിഞ്ഞുമാറി
6. കഷായ കുപ്പിയുടെ അടപ്പിൽ അതിന്റെ നമ്പറുണ്ടാകുമെന്ന് പറഞ്ഞപ്പോൾ കുപ്പി കഴുകി ആക്രിക്ക് കൊടുത്തെന്ന് പറഞ്ഞു.
7. അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് കൊടുത്തത് എന്നും വ്യക്തമാക്കി.
8. ഷാരോൺ ആവശ്യപ്പെട്ടത് കൊണ്ടാണ് കഷായം നൽകിയതെന്ന് മരണശേഷം പറഞ്ഞു.
9. ഷാരോണിനൊപ്പം സുഹൃത്ത് കൂടെയുണ്ടായിരുന്നതിനാൽ താൻ അപായപ്പെടുത്താൻ ശ്രമിക്കുമോ എന്നായിരുന്നു ബന്ധുക്കളുടെ ചോദ്യത്തിനുള്ള മറുപടി.