palam

കൊല്ലം: നിർമ്മാണം അനിശ്ചിതത്വത്തിലായ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ മദ്ധ്യഭാഗത്തെ സ്പാനുകളുടെ ഡിസൈനുകൾ രണ്ട് കമ്പനികൾ അംഗീകാരത്തിനായി സമർപ്പിച്ചു. പാലത്തിന്റെ മദ്ധ്യഭാഗത്തെ 160 മീറ്റർ നീളമുളള മൂന്ന് സ്പാനുകളുടെ ഡിസെൈൻ മാറ്റി വരയ്ക്കാനുളള കൺസൾട്ടൻസിക്കായി കേരള റോഡ് ഫണ്ട് ബോർഡ് അടുത്തിടെ ടെൻണ്ടർ ക്ഷണിച്ചിരുന്നു. എൽ ആൻഡ് ടി,ഡൽഹി ബി ആൻഡ് എസ് എൻജിനിയറിംഗ് കമ്പനി എന്നീ രണ്ട് കമ്പനികളാണ് ക്വട്ടേഷൻ നൽകിയത്. ഡിസൈനുകൾ കേരള റോഡ് ഫണ്ട് ബോർഡ് നിയോഗിച്ച എൻജിനിയറിംഗ് കോളേജിലെ രണ്ടു പ്രൊഫസർമാർ, കിഫ്ബിയുടെ വിദഗ്ദസമിതി അംഗം എന്നിവരുൾപ്പെട്ട മൂന്നംഗ സമിതിക്ക് മുന്നിൽ അവതരിപ്പിച്ചു. രണ്ടു ഡിസൈനുകളുടെയും താരതമ്യ പഠനത്തിന് ശേഷം തിരഞ്ഞെടുക്കുന്ന കൺസൾട്ടൻസിയെകൊണ്ട് മികച്ച ഡിഡൈൻ തയ്യാറാക്കി കരാർ കമ്പനിക്ക് കൈമാറും.

തർക്കം മദ്ധ്യഭാഗത്തെ ഡിസൈൻ.

പാലത്തിന്റെ മദ്ധ്യഭാഗത്തെ മൂന്ന് സ്പാനുകളുടെ ഡിസൈനുകളെ ചൊല്ലി കരാർ കമ്പനിയും കേരള റോഡ് ഫണ്ട് ബോർഡും തമ്മിലുളള തർക്കം കാരണം ഈ ഭാഗത്തെ ജോലികൾ നീളുകയായിരുന്നു. ടെൻണ്ടർ ക്ഷണിച്ചപ്പോഴുളള ഡിസൈൻ മാറ്റി പുതിയ ഡിസൈനിൽ മദ്ധ്യഭാഗം നിർമ്മിക്കണമെന്ന നിർദ്ദേശമാണ് തർക്കത്തിനിടയാക്കിയത്. ഒടുവിൽ റോഡ് ഫണ്ട് ബോർഡ് ഡിസൈൻ തയ്യാറാക്കി നൽകാൻ തീരുമാനിക്കുകയായിരുന്നു.

ബാക്കി ജോലികൾ വേഗതയിൽ
പെരുമൺ ഭാഗത്തെ നാലു സ്പാനുകളിലെ 12 ബീമുകളുടെ ബെഡ് സ്ളാബുകളുടെ കോൺഗ്രീറ്റിംഗ് പൂർത്തിയായി. അപ്രോച്ച് റോഡിന്റെ നിർമ്മാണം അരംഭിച്ചിട്ടില്ല. പേഴുംതുരുത്ത് ഭാഗത്ത് നാലു സ്പാനുകളിൽ ഒരു സ്പാനിന്റെ ബെഡ് സ്ളാബ് പൂർത്തിയാക്കി. ഇവിടെ അപ്രോച്ച് റോഡിന്റെ നിർമ്മാണം ആരംഭിച്ചു.

...................................

നിലവിൽ നടന്നു വരുന്ന ജോലികൾ മൂന്നു മാസത്തിനകം പൂർത്തിയാകും- കരാർ കമ്പനി.