കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുറ്റവാളികളെ കാപ്പ നിയമപ്രകാരം തടവിലാക്കി. ഓച്ചിറ വിത്രോളി തറയിൽ നന്ദു എന്ന് വിളിക്കുന്ന ജിതിൻരാജ് (25), വടക്കേവിള വില്ലേജിൽ പുന്തലത്താഴം ചേരിയിൽ നാഥന്റെങ്ങ് വീട്ടിൽ ആദർശ് (29) എന്നിവരാണ് അറസ്റ്റിലായത്. ഓച്ചിറ, കരുനാഗപ്പളളി, കായംകുളം സ്റ്റേഷൻ പരിധികളിലായി പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ജിതിൻരാജ്. ഇരവിപുരം, കിളികൊല്ലൂർ, കൊട്ടിയം, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ആദർശ്. മുമ്പ് രണ്ട് തവണ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ള ആളാണ് ആദർശ്. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി മെറിൻ ജോസഫും ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേറ്റും കൂടിയായ അഫ്‌സാന പർവീണും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കരുനാഗപ്പള്ളി എ.സി.പി വി.എസ് പ്രദീപ് കുമാർ, ഓച്ചിറ സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. നിസാമുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ നിയാസ്, സി.പി.ഒ അനീഷ്, വിനോദ് എന്നിവരടങ്ങിയ സംഘമാണ് ജിതിൻരാജിനെ അറസ്റ്റ് ചെയ്തത്. കൊല്ലം എ.സി.പി അഭിലാഷ് എ, ഇരവിപുരം സ്റ്റേഷൻ ഇൻസ്‌പെക്ടർ അജിത്ത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ജയേഷ്, സി.പി.ഒ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ആദർശിനെ അറസ്റ്റ് ചെയ്തത്. ഇവരെയും പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.