കൊല്ലം: ആലാട്ട്കാവ് ഡിവിഷനിലെ പൊൻപുലരി അയൽക്കൂട്ടത്തിന്റെ പേരിൽ ബി.ജെ.പി-കോൺഗ്രസ് കൂട്ടുകെട്ടിൽ നടക്കുന്ന സമരം രാഷ്ട്രീയ പ്രേരിതമാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. 2020ൽ നാല് അംഗങ്ങൾ ചേർന്ന് സംരംഭക യൂണിറ്റ് രൂപീകരിക്കുകയും സി.ഡി.എസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുകയും കൊവിഡ് കാലത്ത് ജില്ലാ ആശുപത്രിയിലും സി.എഫ്.എൽ.ടി.സികളിലും ഭക്ഷണം നൽകുകയും ചെയ്തു.കുടുംബശ്രീ അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. സമരം ആരംഭിച്ച 11ന് വൈകിട്ട് 7ന് വിവരം തിരക്കിയപ്പോഴാണ് മേയർക്ക് പരാതി ലഭിച്ചത്.12ന് വൈകിട്ട് 3ന് മേയർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, വാർഡ് കൗൺസിലർ, പ്രോജക്ട് ഓഫീസർ, സി.ഡി.എസ് ചെയർപേഴ്‌സൺ, അയൽക്കൂട്ട അംഗങ്ങൾ എന്നിവർ കമ്മിറ്റി കൂടുകയും നിജസ്ഥിതി മനസിലാക്കി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ ഇതിന് തയ്യാറാകാതെ ബി.ജെ.പി- കോൺഗ്രസ് കൂട്ടുകെട്ടിൽ സമരം തുടരുകയായിരുന്നു. 13ന് പൊൻപുലരി അയൽക്കൂട്ടം വിളിച്ചുചേർക്കുകയും പരാതിയിന്മേൽ കഴമ്പില്ലെന്ന്‌ ബോദ്ധ്യപ്പെടുകയും ചെയ്തു. സംരംഭത്തിന്റെ അക്കൗണ്ട് പ്രത്യേകമായി തുടരാനും പ്രോജക്ട് ഓഫീസർക്ക് നിർദ്ദേശം നൽകി. കോർപ്പറേഷനിലെ 2342 അയൽക്കൂട്ടങ്ങളും 55 എ.ഡി.എസുകളും, 55 ഓക്‌സിലറി ഗ്രൂപ്പുകളും 997 ജിയോടാക് ചെയ്ത സംരംഭങ്ങളും പ്രവർത്തിക്കുന്നത് മാതൃകാപരമായാണ്.എന്നാൽ കുടുംബശ്രീയെ അപകീർത്തിപ്പെടുത്താൻ ബോധപൂർവം ബി.ജെ.പി - കോൺഗ്രസ്‌ നേതൃത്വവും പ്രവർത്തകരും അതിക്രമിച്ച് കയറി കോർപ്പറേഷൻ ഓഫീസ് പ്രവർത്തനം തടസപ്പെടുത്തുന്ന രീതിയിൽ നടത്തിയ സമരം അപലപനീയമാണ്. ജനാധിപത്യ വിരുദ്ധ സമരാഭാസങ്ങൾ ഉപേക്ഷിക്കാൻ കോൺഗ്രസും ബി.ജെ.പിയും തയ്യാറായില്ലെങ്കിൽ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടുമെന്നും മേയർ അറിയിച്ചു.