കൊല്ലം: മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുളള മുന്നൊരുക്കങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും മെല്ലെ പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ശബരിമല അയ്യപ്പസേവാസമാജം കൊല്ലം ജില്ലാ കമ്മിറ്റി യോഗം വിലയിരുത്തി. തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ പമ്പയിലും സന്നിധാനത്തും എത്തുന്ന അയ്യപ്പഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. നടപന്തലുകളുടെ അറ്റകുറ്റ പണികൾ പൂർത്തിയാക്കുക, തീർത്ഥാടന പാതയിൽ ടോയ്‌ലറ്റുകളും വിരി ഷെഡുകളും തയ്യാറാക്കുക, അപകടമേഖലകളിൽ ബോർഡുകൾ സ്ഥാപിക്കുക, അപകടകരമായ മരച്ചില്ലകൾ മുറിച്ചുമാറ്റക, ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തുക, പമ്പ, നിലയ്ക്കൽ, ബേസ് ക്യാമ്പ് എന്നിവിടങ്ങളിൽ വെർച്ചൽ ക്യു സ്‌പോട്ട് ബുക്കിംഗിനുളള കൗണ്ടറുകളുടെ എണ്ണം വർദ്ധിപ്പിക്കുക, ഭക്തരെ പിഴിയുന്ന കെ.എസ്.ആർ.ടി.സിയുടെ അധികനിരക്ക് പിൻവലിക്കുക എന്നീയാവശ്യങ്ങൾ യോഗം മുന്നോട്ടുവച്ചു.കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന്റെ പളളിവേട്ടത്തറയിൽ മുൻ മുനിസിപ്പൽ ചെയർമാന്റെ പ്രതിമ സ്ഥാപിക്കുവാൻ ശ്രമിച്ച അധികാരികളുടെ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. അയ്യപ്പസേവാസമാജം ജില്ലാ അദ്ധ്യക്ഷൻ ജെ.വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി സുനിൽ മങ്ങാട് പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എൻ.മണികണ്ഠൻ, സെക്രട്ടറി ഗോകുലൻ മഠത്തിൽ, ശബരി മാതൃസമിതി ജില്ലാ അദ്ധ്യക്ഷ രുഗ്മിണി അമ്മ എന്നിവർ സംസാരിച്ചു.