തിരൂർ: ഏഴൂരിൽ താമസിച്ചുവരുന്ന ബംഗാൾ സ്വദേശിയെ കുത്തിപ്പരിക്കേൽപ്പിച്ച് പണവും മൊബൈൽ ഫോണും കവരാൻ ശ്രമിച്ച കേസിൽ വെള്ളിയാമ്പുറം സ്വദേശിയായ കീരിയാട്ടിൽ രാഹുലിനെ(24) തിരൂർ പൊലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ച ബസ് സറ്റാന്റിന് സമീപം വെച്ചാണ് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ബംഗാൾ സ്വദേശിയുടെ മൊബൈൽ ഫോണും പേഴ്സും കവരാൻ ശ്രമിച്ചത്. കവർച്ചയെ പ്രതിരോധിച്ച സമയം കത്തികൊണ്ട് മുഖത്തും വയറിനും കുത്തി പരിക്കേൽപ്പിച്ച് ഇയാൾ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സിസി ടിവികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞ് തിരൂർ ടൗണിൽ വെച്ച് പിടികൂടുകയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി കൊലപാതകം, വധശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ രാഹുൽ. ഒരുവർഷം മുമ്പാണ് താനൂർ റെയിൽവേ സ്റ്റേഷൻ സമീപം വെച്ച് സുഹൃത്തുകളുമായുണ്ടായ വാക്ക് തർക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തിയത്. തിരൂർ സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ എസ്.ഐ ജിഷിൽ.വി, പ്രൊബേഷൻ എസ്.ഐ വിപിൻ, സീനിയർ സി.പി.ഒ ഷിജിത്ത്.കെ.കെ, ജിനേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.