rahul-and-modi

ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ താരപ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 മുതൽ മൂന്ന് ദിവസങ്ങളിലായി എട്ട് റാലികളെ അഭിസംബോധന ചെയ്യും. തെക്കൻ ഗുജറാത്തിലെ വൽസാഡിലാണ് ആദ്യറാലി. അടുത്ത ദിവസം സോമനാഥ് ക്ഷേത്രം സന്ദർശിക്കുന്ന മോദി വെരാവൽ, ധോരാജി, അമ്രേലി, ബോട്ടാഡ് എന്നിവിടങ്ങളിൽ നാല് റാലികളിൽ പങ്കെടുക്കും. തിങ്കളാഴ്ച, അദ്ദേഹം സുരേന്ദ്ര നഗർ, ജംബുസാർ, നവസാരി എന്നിവിടങ്ങളിലായി മൂന്ന് റാലികളെ അഭിസംബോധന ചെയ്യും. 2017ലെ തിരഞ്ഞെടുപ്പിൽ മോദി 34 റാലികളിൽ പങ്കെടുത്തിരുന്നു.

 വിമതരെ മയക്കാൻ ബി.ജെ.പി

സീറ്റു നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഇടഞ്ഞ വിമതരെ അനുനയിപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിന്റെ നീക്കം. അതൃപ്തിയുള്ള നേതാക്കളുമായി നേരിട്ട് ചർച്ച നടത്താനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പദ്ധതി. സംസ്ഥാന ആഭ്യന്തര മന്ത്രി ഹർഷ് സംഘ്‌വിയുടെ നേതൃത്വത്തിലുള്ള അനുനയ നീക്കങ്ങൾ ഫലം കാണാത്തതിനെത്തുടർന്നാണ് ഷാ ഇടപെടുന്നത്.

വിമത വിഷയം ചർച്ച ചെയ്യാൻ ഗാന്ധിനഗറിൽ ഷാ സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ. പാട്ടീലിനൊപ്പം ഉന്നതതല യോഗം വിളിച്ചിരുന്നു. വിമതർ ബി.ജെ.പി കുടുംബവുമായി അടുത്ത് പ്രവർത്തിക്കുന്നവരാണെന്നും അവരെ സ്‌നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കണമെന്നുമാണ് ഷായുടെ നിലപാട്. ഹിമാചൽ പ്രദേശിലും ബി.ജെ.പിക്ക് ആഭ്യന്തര കലഹം നേരിട്ടിരുന്നു. 68 സീറ്റുകളിൽ 21 എണ്ണത്തിലും വിമതർ മത്സരിച്ചു. ഗുജറാത്തിൽ മുമ്പെങ്ങുമില്ലാത്ത വിധം വിമതസ്വരം ഉയരുന്നുണ്ടെന്നാണ് സൂചന. പരിഹരിച്ചില്ലെങ്കിൽ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. കോൺഗ്രസിനൊപ്പം ആംആദ്‌മി പാർട്ടിയുമുള്ള തിരഞ്ഞെടുപ്പിൽ ഒരു പരീക്ഷണം വേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ മുന്നറിയിപ്പ്.

 കോൺഗ്രസിന് 40 താര പ്രചാരകർ

അടുത്തമാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, പാർലമെന്ററി പാർട്ടി നേതാവ് സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എംപി അടക്കം 40 നേതാക്കളുടെ പട്ടിക കോൺഗ്രസ് പുറത്തു വിട്ടു.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, എ.ഐ.സി.സി നേതാവ് പ്രിയങ്കാ ഗാന്ധി, സ്‌ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല, പ്രമുഖ നേതാക്കളായ ദിഗ്‌വിജയ് സിംഗ്, കമൽനാഥ്, ഭൂപീന്ദർ സിംഗ് ഹൂഡ, അശോക് ചവാൻ, താരിഖ് അൻവർ, സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ജിഗ്‌നേഷ് മേവാനി തുടങ്ങിയവരും പട്ടികയിലുണ്ട്.