മൂവാറ്റുപുഴ: കാറിടിച്ചു പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കാറിൽ ഉണ്ടായിരുന്നവർ മുങ്ങിയതോടെ അതിഥിത്തൊഴിലാളി കുടുംബം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാനാവാതെ വലഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് മണിയംകുളം കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ബംഗാളി സ്വദേശിയുടെ മകനായ സൂരജ് കുമാറിനെ (6) യാണ് അമിത വേഗത്തിൽ എത്തിയ കാർ റോഡിലൂടെ അമ്മയ്ക്കൊപ്പം നടന്നുപോയ കുട്ടിയെ ഇടിച്ചു വീഴ്ത്തിയത്.
നാട്ടുകാർ കുട്ടിയെ നിർമല മെഡിക്കൽ സെന്ററിൽ എത്തിച്ചു. കുട്ടിയെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെ ഇടിച്ചവീഴ്ത്തിയ കാറിൽ ഉണ്ടായിരുന്നവർ മുങ്ങുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയുടെ കാലിനു ഒടിവുണ്ടായിരുന്നു. വിദഗ്ദ ചികിത്സയ്ക്ക് പണമില്ലാതെ വന്നതോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റാനായിഅന്വേഷിച്ച പ്പോഴാണു കാറിലുണ്ടായിരുന്നവർ മുങ്ങിയെന്നു മനസിലായത്. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിലേക്കു കുട്ടിയെ മാറ്റി.