kaithari-gramam
ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ ശാലാസ്ഥാപനം നിർവഹിച്ച് മന്ത്രി പി. രാജീവ് സംസാരിക്കുന്നു

പറവൂർ: ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയിൽ പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കൈത്തറി ഗ്രാമത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകർഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് ഘട്ടങ്ങളിലായി പൂർത്തിയാകുന്ന പദ്ധതിക്കായി 19 കോടി 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹാൻഡ്ലൂം ടെക്നോളജി എക്സിക്യുട്ടീവ് ഡയറക്ടർ എൻ. ശ്രീനന്ദൻ, കൈത്തറി ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ കെ.എസ്. അനിൽകുമാർ, നടി പൂർണിമ ഇന്ദ്രജിത്ത്, എസ്.ശർമ്മ, കെ.പി.ധനപാലൻ, പി.രാജു, ഷാരോൺ പനയ്ക്കൽ, എ.എസ്.അനിൽകുമാർ, സിംന സന്തോഷ്, ദിവ്യ ഉണ്ണിക്കൃഷ്ണൻ, ബബിത ദിലീപ് കുമാർ, ടി.ആർ.ബോസ്, കെ.പി. വിശ്വനാഥൻ, അരക്കൻ ബാലൻ, പി.എ.നജീബ്, ടി.എസ്.ബേബി, കെ.എസ്. പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.