കൊച്ചി: കുമ്പളം സെന്റ് മേരീസ് പള്ളിയുടെ ദുക്രാനാ ഹാളിൽ ഹിന്ദുയുവതിയുടെ താലികെട്ട് വിലക്ക് വിവാദം രമ്യമായി ഒത്തുതീർന്നു. പള്ളി ഭാരവാഹികളും എസ്.എൻ.ഡി.പി യോഗം കുമ്പളം ശാഖാ ഭാരവാഹികളും തമ്മിൽ നടന്ന ചർച്ചയിലാണ് ഇരുകൂട്ടർക്കുമുണ്ടായ മനോവേദന പരസ്പരംപൊറുത്ത് പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ധാരണയായത്.
വധുവിന്റെ പിതാവ് അനിൽകുമാറും പള്ളി ഭാരവാഹികളായ പാരിഷ് കൗൺസിൽ വൈസ് ചെയർമാൻ ജോഷി പുറക്കാട്ടും കൈക്കാരൻ ആന്റണി പോത്താംവീട്ടിലും പൗലോസ് ആഞ്ഞിലിക്കലും എസ്.എൻ.ഡി.പി യോഗം കുമ്പളം ശാഖാ പ്രസിഡന്റ് ഐ.പി.ഷാജിയും സെക്രട്ടറി രാജീവ് കൂട്ടുങ്കലും ചർച്ചയിൽ പങ്കെടുത്തു.