തൃക്കാക്കര: സിറോമലബാർ സഭയുടെ സ്ഥലമിടപാട് കേസിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഡിസംബർ 14 ന് ഹാജരാകണമെന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതി നിർദേശിച്ചു. ഇന്നലെ ഹാജരാകാനായിരുന്നു നിർദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കർദ്ദിനാൾ അഭിഭാഷകൻ മുഖേന അപേക്ഷ നൽകി. ഇതു പരിഗണിച്ച കോടതി കേസ് ഡിസംബർ 14 ലേക്ക് മാറ്റുകയായിരുന്നു.
ഡിസംബർ 14 ന് ഹാജരായി ജാമ്യമെടുത്തില്ലെങ്കിൽ കർദ്ദിനാൾ അറസ്റ്റ് അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നു കോടതി അറിയിച്ചു. ഏഴു കേസുകളാണ് കർദ്ദിനാളിനെതിലെ നിലവിലുള്ളത്. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വർഗീസാണ് പരാതി നൽകിയത്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്നാണ് കേസ്. കർദിനാൾ അടക്കം 24 പേരാണ് കേസിലെ പ്രതികൾ. നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു