അങ്കമാലി: കാർഷിക മേഖലയെ കൈ പിടിച്ചുണർത്തുന്നതിന് ഒട്ടേറെ പദ്ധതികൾ കേരള സർക്കാർ ആവിഷ്കരിക്കുമ്പോൾ കൃഷിക്കാരെ പിന്നോട്ടടിപ്പിക്കുന്ന സമീപനമാണ് അങ്കമാലി നഗരസഭ സ്വീകരിക്കുന്നതെന്ന് കേരള കർഷക സംഘം അങ്കമാലി മേഖല കമ്മിറ്റി ആരോപിച്ചു. നെൽകൃഷിയുമായി ബന്ധപ്പെട്ട് വിരിപ്പ്, മുണ്ടകൻ കൃഷികളിൽ ഒന്നിനാണ് ആനുകൂല്യം നൽകി വന്നിരുന്നത്. എന്നാൽ നാളിതു വരെയായിട്ട് നെൽകൃഷിയുൾപ്പെടെ ഇടവിള കൃഷിക്കാവശ്യമായ വളങ്ങളോകൂലി ആനുകൂല്യമോ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ പാടശേഖരസമിതി മുഖേനേയാണ് ആനുകൂല്യങ്ങൾ വിതരണം ചെയ്തത് ഈ വർഷം ഗുണഭോക്താക്കൾക്ക് നേരിട്ടു കൊടുമെന്നാണ് അറിയിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. നിലവിലെ കൃഷി ഓഫിസർ സ്ഥലം മാറിപ്പോയിട്ട് പുതിയ ആളെ കൊണ്ടുവരാത്തത് കർഷകരോടുള്ള അവഗണനയാണന്ന് കേരള കർഷക സംഘം അങ്കമാലി മേഖല കമ്മിറ്റി പ്രസിഡന്റ് എം.ജെ. ബേബി സെക്രട്ടറി കെ.കെ. സലി എന്നിവർ പറഞ്ഞു.