
പീരുമേട്: മണിക്കൂറിൽ 73 കിലോമീറ്റർ വേഗത, ശ്വാസതടസ്സം നേരിട്ട കുട്ടിയെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോൾ ജീവൻ രക്ഷിക്കാനായി. ആംബുലൻസ്ഡ്രൈവർ പീരുമേട് സ്വദേശി രാകിൽ രാജാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്നും 88 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിലേക്ക് ഒന്നേകാൽ മണിക്കൂറുകൾ ഓടിയെത്തിയത് . കൺട്രോൾറൂം, ട്രാഫിക് പൊലീസിന്റെ ഡ്രൈവേഴ്‌സ് സംഘടനയായ ഓൾ കേരള ഡ്രൈവേഴ്‌സ് ഫ്രീ ക്കേഴ്‌സ് അസോസിയേഷന്റെയും സംയുക്തമായ ഇടപെടലുകൾ കൊണ്ടാണ് ഇത്രയും ദുഷ്‌കരമായ വഴികളിലൂടെ ആംബുലൻസ് ഓടി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. ഞായറാഴ്ച രാവിലെ 10ന് പീരുമേട് താലൂക്ക് ആശുപത്രിയിൽ നിന്നും പുറപ്പെട്ടത് മുതൽ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പൊൻകുന്നത്തും പൊലീസ് ആംബുലൻസിന് മറ്റു വാഹനങ്ങളെ നിയന്ത്രിച്ച് വഴിയൊരുക്കുന്നതിൽ സജ്ജമായിരുന്നു. ഡ്രൈവേഴ്‌സ് സംഘടനകൾ കൂടെ പങ്കുചേർന്നപ്പോൾ വഴിയിൽ മറ്റു തടസ്സങ്ങൾ ഒന്നും ഉണ്ടായതുമില്ല. ഏലപ്പാറ കോഴിക്കാനം സ്വദേശിയായ നവ്യ എന്ന ആറു വയസ്സുകാരിയെയാണ് ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചയ്..