padmanabhan
പത്മനാഭൻ

അടിമാലി: ബുദ്ധിമാന്ദ്യമുള്ള പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ അമ്മയുടെ സുഹൃത്തിനെ അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.

തൃശൂർ സ്വദേശിയായ പത്മനാഭനെയാണ് (പ്രദീപ്-​ 43)​ അടിമാലി സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്ന് പിടികൂടിയത്. മൂന്നാറിൽ ഹോട്ടൽ തൊഴിലാളിയായ പ്രതി കഴിഞ്ഞ കുറേ വർഷങ്ങളായി പെൺകുട്ടിയുടെ മാതാവുമൊത്ത് താമസിച്ച് വരുകയായിരുന്നു. വ്യാഴാഴ്ച വയറ് വേദനയെ തുടർന്നാണ് അമ്മയും പ്രദീപും കൂടി പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് ഡോക്ടർ കണ്ടെത്തി. വിവരം അറിഞ്ഞതോടെ പ്രദീപ് ഒളിവിൽ പോവുകയായിരുന്നു. ഇയാൾ ഒന്നിലേറെ തവണ വീട്ടിൽ വെച്ച് പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. തുടർന്ന് അടിമാലി പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. സി.ഐ ക്ലീറ്റസ് കെ. ജോസഫ്, എസ്.സി.പി.ഒ ഷാജി പി.എൽ, നിഷാദ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.