കോട്ടയം: നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രത്തിലെ 110ാമത് ഉത്സവം ജനുവരി 26ന് കൊടിയേറി ഫെബ്രുവരി 2 ന് ആറാട്ടോടെ സമാപിക്കും. ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഇളനീർ തീർത്ഥാടനം ജനുവരി 31ന് നടക്കും. മേഖലകൾ തിരിച്ച് ദേശതാലപ്പൊലിയും സംഘടിപ്പിക്കും. ഉത്സവ നടത്തിപ്പിന് 25 ലക്ഷം രൂപയുടെ ബഡ്ജറ്റിനും ഉത്സവ കോൺഫറൻസ് അനുമതി നൽകി. ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണം ഏപ്രിൽ 27ന് രാവിലെ 7.19 നും 9.22 നും മദ്ധ്യേ നടക്കും. അഷ്ടബന്ധ നവീകരണ ക്രിയകൾ ഏപ്രിൽ 20ന് ആരംഭിക്കും. സി.ഇ. ഭാസ്‌ക്കരൻ (വഴിപാട്) എസ്.ദേവരാജൻ (പ്രോഗ്രാം) അഡ്വ.കെ.ശിവജി ബാബു (മഹാപ്രസാദമൂട്ട് ), കെ.എസ്. ഗംഗാധരൻ (അന്നദാനം), എം.വി. ബിജു (ഇളനീർ തീർത്ഥാടനം), കെ.ആർ വിജയൻ (പബ്ലിസിറ്റി) എന്നിവർ കൺവീനറുമാരായ 101 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഉത്സവ വഴിപാടിലേയ്ക്ക് കെ.എസ് ഗംഗാധരൻ രമ്യയിൽ നിന്നും, അന്നദാന ഫണ്ടിലേയ്ക്ക് സോദരൻ ശാന്തി തോളൂരിൽ നിന്നും ആദ്യ തുകകൾ യൂണിയൻ പ്രസിഡന്റ് എം.മധു ഏറ്റുവാങ്ങി. യോഗം കൗൺസിലർ ഏ.ജി.തങ്കപ്പൻ, യൂണിയൻ സെക്രട്ടറി ആർ.രാജീവ് തുടങ്ങിയവർ പങ്കെടുത്തു.