zulu-prince-lethukuthula

ജോഹന്നാസ്ബർഗ് : സുലു രാജകുമാരൻ ലെത്തുകുത്തുലയുടെ മൃതദേഹം 2020 നവംബർ 6 ന് ദക്ഷിണാഫ്രിക്കൻ തലസ്ഥാനമായ ജോഹന്നാസ്ബർഗിലെ ഒരു അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിൽ രാജകുമാരനോടൊപ്പം കിടക്ക പങ്കിടാൻ എത്തിയ നാല് സ്ത്രീകൾ കോടതിയിൽ വിചാരണ നേരിടുകയാണ്. രാജകുമാരന്റെ മൃതദേഹം ആദ്യം കണ്ട പൊലീസ് ഉദ്യോഗസ്ഥനും, മെഡിക്കൽ ഓഫീസറും കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകി. അപ്പാർട്ട്‌മെന്റിൽ സുലു രാജകുമാരൻ ലെത്തുകുത്തുലയുടെ മൃതദേഹം കണ്ടെത്തിയ അവസ്ഥയെക്കുറിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ മൊഴി നൽകിയത്. ലിംഗത്തിൽ കോണ്ടം ഉപയോഗിച്ച് മരിച്ച നിലയിലാണ് രാജകുമാരന്റെ മൃതദേഹം കണ്ടെതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.

സുലു രാജകുമാരൻ ലെത്തുകുത്തുലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ത്‌ഷെഫോഗാറ്റ്‌സോ മോറെമാൻ (30) മാർഗരറ്റ് കൊയ്‌ലെ (42) പോർട്ടിയ മോള (28), ഗോണ്ട്‌സെ ത്‌ഹോലെ (30) എന്നീ സ്ത്രീകളാണ് വിചാരണ നേരിടുന്നത്. ഇവർ രാജകുമാരനെ നഗ്നനാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയിരുന്നു. കേസിൽ ജോഹന്നാസ്ബർഗിലെ സൗത്ത് ഗൗട്ടെങ് ഹൈക്കോടതിയിലാണ് വിചാരണ നടക്കുന്നത്. രാജകുമാരൻ മരണപ്പെട്ടതായി ഡോക്ടർ ഉറപ്പ് വരുത്തിയ ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥൻ മൃതദേഹം പരിശോധിച്ചത്.

ശരീരത്തിൽ ഉള്ള പരിക്കുകളെ കുറിച്ച് പരിശോധിക്കാൻ ശ്രമിച്ചപ്പോൾ മൃതദേഹത്തിന്റെ ലിംഗത്തിൽ കോണ്ടം ധരിച്ചിരുന്നു. എന്നാൽ ലിംഗത്തിൽ മുറിവുകളൊന്നും കണ്ടെത്താനായില്ലെന്നും ഓഫീസർ പറഞ്ഞു. അതേസമയം 51 കാരനായ രാജകുമാരന്റെ മരണം സ്വാഭാവികമാണെന്ന് കരുതുന്നില്ലെന്നാണ് ഡോക്ടർ മൊഴി നൽകിയത്. ലഹരിമരുന്നായ കൊക്കെയ്ൻ അമിതമായി കഴിച്ചതിനെ തുടർന്നാണ് ലെത്തുകുത്തുല രാജകുമാരൻ മരിച്ചതെന്നാണ് പോസ്റ്റ്‌മോർട്ട് റിപ്പോർട്ടിലുണ്ടായിരുന്നത്. പരേതനായ സുലു രാജാവ് ഗുഡ്വിൽ സ്വെലിത്തിനി കബെകുസുലുവിന്റെ മകനായിരുന്നു ലെത്തുകുത്തുല.