kk

തിരുവനന്തപുരം:പാറശാലയിലെ ഷാരോൺ വധക്കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറിയേക്കും. കേസ് തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് എ.ജിയുടെ നിയമോപദേശം നൽകി. കുറ്റകൃത്യംനടന്നത് തമിഴ്നാട്ടിലായതിനാൽ അന്വേഷണം കേരളത്തിൽ നടത്തിയാൽ കുറ്റപത്രം നൽകിക്കഴിയുമ്പോൾ പ്രതിഭാഗം സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഷാരോൺ മരിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആണെങ്കിലും കുറ്റകൃത്യവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെ നടന്നത് തമിഴ്‌നാട്ടിൽ വച്ചാണ്. അതേ സമയം ഷാരോൺ കൊലക്കേസിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്ക് മാറ്റിയാൽ നീതി കിട്ടില്ലെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇപ്പോൾ കേസ് അന്വേഷണം നല്ല നിലയിലാണ് നടക്കുന്നത്. തമിഴ്‌നാട്ടിലേക്ക് മാറ്റിയാൽ കേസ് അട്ടിമറിക്കുമോ എന്ന് സംശയമുണ്ടെന്നും ജയരാജ് പറഞ്ഞു.