vff

ചെന്നൈ : രാജീവ് വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നളിനി അടക്കമുള്ള ആറു പ്രതികളും ജയിൽ മോചിതരായി. നളിനി, മുരുകൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ എന്നിവരാണ് സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് മോചിതരായത്. പരോളിലുള്ള നളിനി വെല്ലൂരിലെ പ്രത്യേക ജയിലിലും മുരുകനും ശാന്തനും വെല്ലൂർ സെൻട്രേൽ ജയിലിലും റോബർട്ട് പയസ്, ജയകുമാർ എന്നിവർ ചെന്നൈ പുഴൽ ജയിലിലും രവിചന്ദ്രൻ തൂത്തുക്കുടി സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞ 30 വർഷമായി കഴിഞ്ഞിരുന്നത്. ജയിൽ മോചിതരായ ശ്രീലങ്കൻ സ്വദേശികളായ ശാന്തൻ, റോബർട്ട് പയസ്, ജയകുമാർ എന്നിവരെ ട്രിച്ചിയിലെ ക്യാമ്പിലേക്ക് മാറ്റി.

പേരറിവാളനെ മോചിപ്പിച്ച ഉത്തരവിന്റെ ചുവട് പിടിച്ചാണ് ജസ്റ്റിസുമാരായ ബി,ആർ.ഗവായ്, ജസ്റ്റിസ് ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ച് ജയിൽ മോചനത്തിന് നിർദ്ദേശം നൽകിയത്. . തമിഴ്നാട് സർക്കാരിന്റെ നിലപാട് പരിഗണിച്ചാണ് സുപ്രധാന ഉത്തരവ്. എല്ലാ പ്രതികളെയും വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവർണർ നടപടിയെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.