kk

ചെന്നൈ : മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തിൽ അതീവ ദുഃഖമുണ്ടെന്ന് മുഖ്യപ്രതികലിലൊരാളായ നളിനി. വധ ഗൂഢാലോചനയെക്കുറിച്ച് മുൻകൂട്ടി അറിയില്ലായിരുന്നുവെന്നും അവർ അവകാശപ്പെട്ടു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ജയിൽ മോചിതയായ നളിനി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ശ്രീലങ്കൻ പൗരനായ ഭർത്താവ് മുരുകനെ തനിക്കൊപ്പം ഇന്ത്യയിൽ തങ്ങാൻ അനുവദിക്കണമെന്നും നളിനി ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധിയെ വധിക്കാനായി ശ്രീപെരുംപുത്തൂരിലെത്തിയ ചാവേർ സംഘത്തിൽ ജീവനോട് അവശേഷിക്കുന്ന ഏക വ്യക്തിയാണ് നളിനി. ഇനിയെങ്കിലും കുടുംബത്തോടെ ഇന്ത്യയിൽ ജീവിക്കണം. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റിയ ശ്രീലങ്കക്കാരനായ ഭർത്താവ് മുരുകനെ തിരിച്ചയയ്ക്കരുതെന്നും നളിനി അഭ്യർത്ഥിച്ചു. അവസരം കിട്ടിയാൽ ഗാന്ധി കുടുംബത്തെ കാണും. എന്നാൽ അതിനുള്ള സാദ്ധ്യത കുറവാണെന്നും നളിനി പറഞ്ഞു.