
തിരുവനന്തപുരം : തൃക്കാക്കര കൂട്ട ബലാത്സംഗ കേസിലെ പ്രതിയായ സി.ഐ പി .ആർയ സുനുവിനെ സസ്പെൻഡ് ചെയ്തു. കൊച്ചി കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സുനുവിന് സാമൂഹ്യവിരുദ്ധരുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ റിപ്പോർട്ട്. ഡി.ജി.പിയുടെ നിർദ്ദേശ പ്രകാരം കോഴിക്കോട് കമ്മീഷണർ ഉത്തരവിറക്കും
കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാളെ പൊലീസ് സ്റ്റേഷനിൽ നിന്ന് തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തത് . ബേപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിലെ ഇൻസ്‌പെക്ടറായ സുനു ഇന്ന് രാവിലെ ഡ്യൂട്ടിയ്‌ക്കെത്തിയിരുന്നു. ഇത് വിവാദമായതോടെയാണ് ഒരാഴ്ച അവധിയിൽ പ്രവേശിക്കാൻ എ.ഡി.ജി.പി നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്പെൻഷൻ നടപടി. സ്ത്രീ പീഡനം അടക്കം ആറ് കേസുകളിൽ പ്രതിയായ സുനുവിനെതിരെ വകുപ്പ് നടപടികളുൾപ്പടെയുള്ളവ പരിഗണനയിലിരിക്കെയാണ് ഇന്ന് ജോലിക്കെത്തിയത്.തന്റെ നിരപരാധിത്വം അധികൃതർക്ക് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് തിരികെ ജോലിക്ക് കയറിയതെന്നും സി ഐ പ്രതികരിച്ചിരുന്നു.
പരാതിക്കാരിയെ അറിയില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും സുനു ആരോപിച്ചിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സുനുവിനെതിരെയുണ്ടായിരുന്ന എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡി ജി പി ഉത്തരവിട്ടിരുന്നു.