rban

ബംഗളൂരു: ബംഗളൂരുവിൽ മലയാളി യുവതിയെ ബൈക്ക് ടാക്‌സി ഡ്രൈവറും സുഹൃത്തും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ പ്രതികളിലൊരാളുടെ പെൺസുഹൃത്ത് അറസ്റ്റിൽ. ചോദ്യം ചെയ്യലിൽ ഇവരുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നതെന്ന വ്യക്തമായി. ഇതേത്തുടർന്നാണ് അറസ്റ്റ്. കേസിൽ പ്രതികളായ അറാഫത്ത്,​ ഷഹാബുദ്ദീൻ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു

വെള്ളിയാഴ്ച രാത്രി ഇലക്ട്രോണിക് സിറ്റിയിലായിരുന്നു സംഭവം.

23കാരിയായ യുവതി ജോലി സംബന്ധമായ ആവശ്യം കഴിഞ്ഞ് സുഹൃത്തിന്റെ വീട്ടിലേക്ക് പോകാനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തത്. ഇതിനിടയിലാണ് ഡ്രൈവറും കൂട്ടാളിയും ഇവരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. തുടർന്നാണ് യുവതിയെ ഭീഷണിപ്പെടുത്തിയശേഷം വഴിയിൽ ഇറക്കി വിട്ടു. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് ടാക്സി ബുക്ക് ചെയ്ത വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസ് രജിസ്റ്രർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് പ്രതികളെ പിടികൂടിയിരുന്നു. യുവതിയെ കാണാതായതോടെ സുഹൃത്തുക്കൾ നടത്തിയ തെരച്ചിലിൽ പിറ്രേദിവസം രാവിലെയാണ് അവരെ കണ്ടെത്തിയത്.