f
.

തിരൂരങ്ങാടി: ചെറുമുക്ക് ആമ്പൽ പാടത്ത് കാഴ്ചക്കാർക്കായി ആറോളം തോണികൾ സവാരി ആരംഭിച്ചു. ഏക്കറുകളോളം പൂത്തുനിൽക്കുന്ന ചുവന്ന ആമ്പലുകളുടെ സൗന്ദര്യം ഇനി തോണിയിൽ ചുറ്റിക്കണ്ട് ആസ്വദിക്കാം.
പുലർച്ചെ മുതൽ എത്തുന്നവർ വലിയ തോതിൽആമ്പൽപ്പൂവു കൾ പറിച്ചുകൊണ്ടുപോവുന്നത് ശ്രദ്ധയിൽ പെട്ടതിനാൽ നാട്ടുകാർ ആമ്പലുകളിറുക്കുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാഴ്ചയ്ക്ക് സൗന്ദര്യം നൽകുന്ന ആമ്പലുകൾ അനാവശ്യമായി പറിച്ച് നശിപ്പിക്കാൻ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് നാട്ടുകാർ.  ഈ മാസം കൂടിയേ ആമ്പലുകൾ പാടത്ത് വിരിഞ്ഞു നിൽക്കൂ. അടുത്ത മാസം മുതൽ നെൽക്കൃഷിക്കായി നിലമൊരുക്കാൻ ട്രാക്ടറുകളിറങ്ങിത്തുടങ്ങും. പിന്നീട് കൊയ്ത്ത് കഴിഞ്ഞ് മഴക്കാലത്ത് പാടത്ത് വെള്ളം നിറയുമ്പോഴാണ് ആമ്പൽച്ചെടികൾ വീണ്ടും കിളിർത്തുവരിക.