vishnupriya-22
വിഷ്ണുപ്രിയ

ചവറ: കരുണയുള്ളവരുടെ സഹായം ലഭിക്കും മുൻപ് വിഷ്ണുപ്രിയ യാത്രയായി. മഞ്ഞപ്പിത്തം ബാധിച്ച് കരളിന്റെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് ചികിത്സയിലായിരുന്ന ചവറ ശരവണ ഭവനത്തിൽ ശാന്തിനിയുടെ മകൾ വിഷ്ണുപ്രിയ(22) ഇന്നലെ രാവിലെ 8.30 ഓടെ മരിച്ചു. അടിയന്തരമായി കരൾമാറ്റ ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നതിനെ തുടർന്ന് അതിനുവേണ്ട പണം കണ്ടെത്താൻ കഴിയാതെ വലഞ്ഞ നിർദ്ധനകുടുംബത്തിനായി സാമ്പത്തിക സഹായം തേടി കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. നാലു മാസം പ്രായമായ മകനെ അമ്മയെ ഏൽപ്പിച്ചാണ് മടക്കം.

പ്രസവത്തിനായി വിഷ്ണുപ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസമാണ് ഭർത്താവ് സുമേഷ് പ്രജാപത് അപകടത്തിൽ മരിച്ചത്. അച്ഛൻ ജയചന്ദ്രനും വർഷങ്ങൾക്കുമുമ്പ് മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന വിഷ്ണുപ്രിയയുടെ മൃതദേഹം ഇന്ന് വൈകിട്ടോടെ ചവറയിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.