
കുന്നംകുളം: മോഷണക്കുറ്റം ആരോപിച്ച് 15കാരനെയും മാതാവിനെയും മർദ്ദിച്ചതായി പരാതി. വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഷംസീന, 15 വയസുള്ള മകൻ മുഹമ്മദ് മിർസാൽ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സമീപവാസിയും ബന്ധവുമായ അലിമോന്റെ വീട്ടിൽ വെള്ളിയാഴ്ച പകൽ സമയത്ത് ഷംസീനയുടെ മകൻ ചെന്നിരുന്നു. പിന്നീട് വൈകിട്ടോടെ അലി ഷംസീനയെ വിളിച്ച് വീട്ടിൽ നിന്നും 600 രൂപ കാണാതായെന്ന് അറിയിച്ചു. വിവരമറിഞ്ഞ് അലിയുടെ വീട്ടിലെത്തിയ ഷംസീനയെയും മകനെയും ഇയാൾ മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചതായാണ് പരാതി. വടക്കേക്കാട് പൊലീസിലാണ് ഷംസീന പരാതി നൽകിയത്. മൊഴിയെടുത്ത ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.