
തിരുവനന്തപുരം: കേരളത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് ജോലി വേണമെങ്കിൽ സി.പി.എം പട്ടികയിൽ പേര് വരേണ്ട സാഹചര്യമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. അനർഹമായി അടുപ്പക്കാരെ മാത്രം നിയമിക്കുന്ന പാർട്ടി സ്‌പോൺസേർഡ് നിയമന മേളകൾ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു. പബ്ലിക് സർവീസ് കമ്മിഷനും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമെല്ലാം സി.പി.എമ്മിന് താഴെ എന്നതാണ് സാഹചര്യമെന്നും ഇതിന് എതിരെയാണ് ഗവർണർ ശബ്ദമുയർത്തുന്നതെന്നും മന്ത്രി പറഞ്ഞു. തൊഴിലെവിടെ എന്ന് ചോദിച്ച് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന ഡി.വൈ.എഫ്.ഐ ഇത് കാണുന്നില്ലേ എന്നും പരിഹസിച്ചു.