
അഞ്ചൽ: ബംഗാളിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചൽ ആലഞ്ചേരി മുതലാറ്റ് കൊച്ചുവിള പുത്തൻവീട്ടിൽ സുരേഷിന്റെ (58) മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മൃതദേഹം വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിച്ചു. ബി.എസ്.എഫിലെ ഉയർന്ന ഉദ്യോഗസ്ഥർ അനുഗമിച്ചു. ഒന്നരമണിക്കൂർ പൊതുദർശനത്തിനുവച്ച ശേഷം വൈകിട്ട് മൃതദേഹം ചിതയിലേക്കെടുത്തു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ബി.എസ്.എഫിന്റെ ആശുപത്രിയിലും പിന്നീട് ഖരംപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരണം.