crime

ബാലരാമപുരം:ബാലരാമപുരത്ത സ്വകാര്യ ബാറിൽ നടന്ന സംഘർഷത്തിൽ സി.പി.എം പ്രവർത്തകനായ തേമ്പാമുട്ടം കോത്തച്ചൻവിളാകത്ത് തോട്ടിൻകരക്ക് സമീപം ബൈജു (46) മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ പത്തനാപുരത്ത് നിന്ന് പൊലീസ് അന്വേഷണ സംഘം പിടികൂടി.നാലാം പ്രതി അരുവിക്കര സ്വദേശി രാജേന്ദ്രനാണ് (65)​ അറസ്റ്റിലായത്.കഴിഞ്ഞ മാർച്ച് 22നായിരുന്നു സംഭവം.മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന കാരണത്താൽ ബൈജുവിനെ നാലംഘ സംഘം മർദ്ധിക്കുകയായിരുന്നു.മാർച്ച് 24ന് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ബൈജുവിന് മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ ബാർ മാനേജരടക്കം ജീവനക്കാരായ പ്രതികളായ കുമാരപുരം ശ്രീചക്രത്തിൽ അനിൽകുമാർ,​അമരവിള ചെങ്കൽ ഊട്ടുവിള റോഡരികത്ത് വീട്ടിൽ സന്തോഷ്കുമാർ​,​ഊരൂട്ടമ്പലം കാരണംകോട് എസ്.ബി സദനത്തിൽ സുകുമാരൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം വൈകിയതിനെ തുടർന്ന് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.മർദ്ദനത്തെ തുടർന്നാണ് ബൈജു മരിച്ചതെന്ന് തെളിവുകൾ പുറത്ത് വന്നതോടെ മർദ്ധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.