ആലപ്പുഴ: നഗരത്തിൽ ഗതാഗത പരിഷ്കരണം നടപ്പാക്കിയതിലെ കല്ലുകടി മൂലം ഇന്നലെയും സ്വകാര്യ ബസ് തൊഴിലാളികൾ മിന്നൽ പണിമുടക്ക് നടത്തി. രാവിലെ 11.30ന് കളർകോട് സ്റ്റോപ്പിൽ നിന്ന് മാറ്റി നിറുത്തിയ ബസ് ഡ്രൈവറോട് വെഹിക്കിൾ ഇൻസ്പെക്ടർ ലൈസൻസ് ചോദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്.
ചങ്ങനാശേരി ജംഗ്ഷനിൽ നിന്ന് തെക്കോട്ടുള്ള ബസുകൾക്ക് എസ്.ഡി കോളേജിനു മുന്നിലുള്ള സ്റ്റോപ്പ്, ജംഗ്ഷനിൽ നിന്ന് അകലെ ആയതിനാൽ ഫെഡറൽ ബാങ്കിനു സമീപത്തേക്ക് മാറ്റിയിരുന്നു. ഇത് സ്വകാര്യ ബസുകാർ അംഗീകരിക്കുന്നില്ല. സർവീസ് നടത്തണമെന്ന് ഉടമകൾ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈകിട്ട് നാലിനു ശേഷം ഏതാനും ബസുകൾ നിരത്തിലിറങ്ങി.