p

ന്യൂഡൽഹി: കഴിഞ്ഞയാഴ്‌ച കാലുളുക്കിയതിനെ തുടർന്ന് തത്കാലം വീൽചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന തനിക്ക് ഭിന്നശേഷിക്കാരുടെ ബുദ്ധിമുട്ടുകൾ നേരിട്ടറിയാൻ കഴിഞ്ഞെന്ന് ശശി തരൂർ എം.പി. വിശ്രമത്തിലായിരുന്ന തരൂർ വീൽ ചെയറിലാണ് പാർലമെന്റിൽ എത്തുന്നത്. വീൽചെയറിൽ ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവച്ചാണ് തരൂർ ഭിന്നശേഷിക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞത്.


പാർലമെന്റിലെ ഒൻപതാം നമ്പർ പ്രവേശന കവാടത്തിൽ മാത്രമാണ് വീൽചെയറിലൂടെ പ്രവേശിക്കാൻ റാമ്പുള്ളത്. ഭിന്നശേഷിക്കാരെ സഹായിക്കുന്ന കാര്യത്തിൽ സമൂഹം പിന്നാക്കമാണെന്ന് താത്കാലിക വൈകല്യം തന്നെ പഠിപ്പിച്ചെന്നും തരൂർ കുറിച്ചു.

സഭ നിയന്ത്രിക്കാനും പി.ടി. ഉഷ

ന്യൂഡൽഹി: രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായ ഒളിമ്പ്യൻ പി.ടി. ഉഷയെ അദ്ധ്യക്ഷന്റെയും ഉപാദ്ധ്യന്റെയും അസാന്നിധ്യത്തിൽ സഭ നിയന്ത്രിക്കാനുള്ള പാനലിൽ ഉൾപ്പെടുത്തി. ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വന്ന പാനലിലേക്ക് ഉഷയെ നാമനിർദ്ദേശം ചെയ്‌ത വിവരം സഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറാണ് അറിയിച്ചത്. ആദ്യമായാണ് ഒരു
നോമിനേറ്റഡ് അംഗത്തെ പാനലിൽ ഉൾപ്പെടുത്തുന്നത്.
വൈ.എസ്.ആർ കോൺഗ്രസ് അംഗം വിജയ് സായ് റെഡ്ഡിയും പാനലിൽ ഉണ്ട്.