ഇടുക്കി: ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി രവിചന്ദർ സി. ആർ. ഉദ്ഘാടനം ചെയ്തു. ദേവികുളം കോർട്ട് കോംപ്ലക്‌സിലാണ് പോക്‌സോ കോടതിയുടെ പ്രവർത്തനം തുടങ്ങിയത്.ഉദ്ഘാടന ദിവസമായ വ്യാഴാഴിച്ച 5 കേസുകൾ കോടതി പരിഗണിച്ചു. മൂന്നാർ, മറയൂർ, അടിമാലി, വെള്ളത്തൂവൽ, ദേവികുളം, ശാന്തമ്പാറ, രാജാക്കാട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന പോക്‌സോ കേസുകൾ ദേവികുളത്തെ കോടതിയിലാകും പരിഗണിക്കുക. ദേവികുളം സബ് ജഡ്ജി ആന്റണി ഷെൽമാൻ കെ. എ. ചടങ്ങിൽ അദ്ധ്യക്ഷനായി.
ദേവികുളം മുൻസീഫ് മജിസ്‌ട്രേറ്റ് ആനന്ദ് എ. ബി. മുഖ്യപ്രഭാഷണം നടത്തി. ബാർ അസോസിയേഷൻ പ്രസിഡന്റ് എൻ. സി. രാജേഷ്, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എം. എം. മാത്യു, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ജോസഫ് എ. ജെ., അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. ബിജുകുമാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.