 
മൂന്നാർ :മാട്ടുപ്പെട്ടി റോഡിൽ വീണ്ടും പടയപ്പയെത്തി. രാവിലെ മുതൽ മാട്ടുപ്പെട്ടി ജലാശയത്തിനരികിൽ നിന്നിരുന്ന പടയപ്പയെന്ന് വിളിപേരുള്ള കാട്ടുകൊമ്പൻ ബോട്ടിങ് സെന്ററിന് സമീപമെത്തി വഴിയോര കച്ചവടക്കാരുടെ കടകളിലെ വിൽക്കാൻ വച്ചിരുന്ന കരിക്കും പൈനാപ്പിളും അകത്താക്കി. എന്നാൽ വിനോദ സഞ്ചാരികൾക്ക് കാട്ടുകൊമ്പന്റെ വരവും തനിക്ക് വേണ്ടി കരുതിവെച്ചിരിക്കുന്നവയെന്നപോലെയെന്നപോലെ എടുത്ത് കഴിക്കുന്നതും കൗതുക ദൃശ്യമായിരുന്നു. സഞ്ചാരികളിൽ ചിലർക്ക് ഇത് നാട്ടാനയാണോ എന്ന സംശയംപോലുണ്ടാകും വിധത്തിലുള്ള പാകതയോടെയാണ് പെരുമാറിയത്. വാഹനങ്ങൾ നിരവധി റോഡിലുടെ പോകുന്നുണ്ടെങ്കിലും ഗതാഗത തടസം സൃഷ്ടിക്കാതെ കരിക്കും പൈനാപ്പിളും അകത്താക്കി ചെറിയ വിശപ്പടക്കി പടയപ്പ മെല്ലെ കാടുകയറി. അതേസമയം സഞ്ചാരികൾ എറെയെത്തുന്നതിൽ പ്രതീക്ഷയോടെ കരിക്കും കാരറ്റും പൈനാപ്പിളും ധരാളം ഇറക്കുന്ന വഴിയോര കച്ചവടക്കാരുടെ അന്നം മുടക്കാൻ ഇനിയും വരുമോ എന്ന ആശങ്കയിലാണ് കച്ചവടക്കാർ. ഇടയ്ക്കിടെ കാടിറങ്ങി വരുന്ന പടയപ്പ വഴിയോര കച്ചവടക്കാർ വച്ചിരിക്കുന്ന പഴങ്ങളും കരിക്കുമൊക്കെ അകത്താക്കി മടങ്ങുകയാണ് പതിവ്. ചിലപ്പോൾ ചില കടകൾ നോക്കിവച്ച്അത്മാത്രം അടിച്ച് തകർക്കുകയും ചെയ്യും.