തൊടുപുഴ: കേരളകാശിയെന്ന് അറിയപ്പെടുന്ന മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവ ക്ഷേത്രത്തിൽ തീർത്ഥോത്സവം 29 മുതൽ ജനുവരി ആറ് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശ്രീമദ് ഭാഗവത ജ്ഞാനസത്രം, അക്കിത്ത ഭാഗവത പാരായണം, സമൂഹ ലക്ഷാർച്ചന, കലാസാഹിതീ ജ്ഞാനസന്ധ്യ എന്നിവ നടക്കും. സപ്താഹയജ്ഞവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് പുറമെ ഓരോ ദിവസവും വിശേഷാൽ പ്രഭാഷണങ്ങളും സന്ധ്യയ്ക്ക് ശേഷം വിശേഷാൽ പരിപാടികളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാഗവതാചാര്യൻ മാടശേരി നീലകണ്ഠൻ നമ്പൂതിരി പരമാചാര്യനായും ഭാഗവതഭാഷണ തിലകം അരുണൻ ഇരളിയൂർ യജ്ഞാചാര്യനായും നടക്കുന്ന ഈ മഹായജ്ഞത്തിൽ നാല്പതിലധികം ആചാര്യരും പണ്ഡിതശ്രേഷ്ഠരും പങ്കെടുക്കും. 29ന് വൈകിട്ട് നാലിന് ഭജനാമൃതം, 5.30ന് ഭദ്രദീപ പ്രതിഷ്ഠ, അനുഗ്രഹ പ്രഭാഷണവും അക്കിത്ത അനുസ്മരണവും, ആചാര്യവരണം, ശ്രീമദ് ഭാഗവത മാഹാത്മ്യ പാരായണം. 30ന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- പരീക്ഷിത്ത് കഥ, ശുകസാരസ്വതം, വൈകിട്ട് 5ന് വരാഹവതാരം, 6.45ന് കാവ്യകേളിയും അക്ഷരശ്ലോക സദസും. 31ന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- ദക്ഷയാഗം, ധ്രുവചരിതം, വൈകിട്ട് 5ന് പുരഞ്ജനോപാഖ്യാനം, ഋഷഭാവതാരം, 6.45ന് അമൃതസല്ലാപം. ജനുവരി ഒന്നിന് രാവിലെ എട്ടിന് പൂജനീയ അച്യുതഭാരതി സ്വാമിയാ‌ർക്ക് വരവേൽപ്പ്, 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ, വൈകിട്ട് 5ന് നരസിംഹാവതാരം, 6.45ന് കഥ കേൾക്കാം കുട്ടികളേ. 2ന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- വാമനാവതാരം, മത്സ്യാവതാരം, വൈകിട്ട് 5ന് ശ്രീകൃഷ്ണാവതാരം, 6.45ന് അക്ഷരം സാഹിത്യവേദി കവിയരങ്ങ്. മൂന്നിന് രാവിലെ രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- വൃന്ദാവനലീലകൾ, വൈകിട്ട് 5ന് രുക്മിണീ സ്വയംവരം, വൈകിട്ട് 6.45ന് സോപാനസംഗീത നൃത്തലയം. നാലിന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണങ്ങൾ- രാജസൂയം, കുചേലവൃത്തം, വൈകിട്ട് 5ന് നിമി നവയോഗി സംവാദം, 24 ഗുരുക്കന്മാർ, വൈകിട്ട് 6.45ന് ‌ജ്ഞാനസംവാദം- ഭാവിമുകുളങ്ങൾക്ക് ഭാഗവതകഥകൾ. 5ന് രാവിലെ 11.30ന് വിശേഷാൽ പ്രഭാഷണം, തുടർന്ന് ഭാഗവത പാരായണ സമർപ്പണം, അവഭൃഥസ്നാനം, ഭാഗവതസത്ര സമർപ്പണം, മംഗളാരതി, വൈകിട്ട് 6.30ന് കഥകളി- കീചകവധം. ആറിന് രാവിലെ ഏഴ് മുതൽ ലക്ഷാർച്ചനാമണ്ഡപത്തിൽ വേദസാരശിവ സഹസ്രനാമ ലക്ഷാർച്ചന. ദീപാരാധനയ്ക്ക് ശേഷം ലക്ഷാർച്ചന പൂർത്തിയാക്കിയ കലശങ്ങൾ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് കലശാഭിഷേകം നടക്കും. വാർത്താസമ്മേളനത്തിൽ സനാതന സ്കൂൾ ഡയറക്ടർ നാരായണ ശർമ്മ, അഡ്മിനിസ്ട്രേഷൻ ഡയറക്ടർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.