
കോട്ടയം. മദ്യവിൽപ്പന നടത്തിയയാൾ പിടിയിൽ. വടക്കേക്കര കരകാട്ടുകല്ലിങ്കൽ ഷൈനാണ് എക്‌സൈസിന്റെ പിടിയിലായത്. ഓട്ടോറിക്ഷയിൽ മദ്യം സ്റ്റോക്ക് ചെയ്ത് രാവിലെ ബാറുകളും കള്ള് ഷാപ്പുകളും തുറക്കുന്നതിന് മുൻപായി വിൽപന നടത്തിവരികയായിരുന്നു. മുൻപും പല കേസുകളിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. ഓട്ടോറിക്ഷയിൽ നിന്ന് രണ്ടര ലിറ്റർ മദ്യവും 600 രൂപയും പിടിച്ചെടുത്തു. ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഈരാറ്റുപേട്ട കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്‌പെക്ടർ സന്തോഷ് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് മൈക്കിൾ, സലിം, ഹരികൃഷ്ണൻ ഹാഷിം, ഡ്രൈവർ സജി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.