ബെൽജിയം

പുറത്ത്,

മൊറോക്കോ

ക്രൊയേഷ്യ

പ്രീക്വാർട്ടറിൽ

ലോകകപ്പിൽ ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ കാനഡയെ 2-1ന് കീഴടക്കി മൊറോക്കോ 7 പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്തി. നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യയുമായി ഗോൾരഹിത സമനിലയിൽ കുരുങ്ങിയ ഫിഫ റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം പ്രീക്വാർട്ടർ കാണാതെ പുറത്തായി. 5 പോയിന്റുമായി ക്രൊയേഷ്യ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായി അവസാന പതിനാറിൽ ഇടം നേടി.

മൊറോക്കോ
ദോഹ: 1986ന് ശേഷം ഫുട്ബാൾ ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ എത്തി മൊറോക്കോ. നിർണായകമായ ഗ്രൂപ്പ് എഫിലെ മത്സരത്തിൽ കാനഡയെ 2-1ന് തരിപ്പണമാണമാക്കിയ മൊറോക്കോ ഗ്രൂപ്പ് എഫിലെ ചാമ്പ്യൻമാരെന്ന പകിട്ടിലാണ് അവസാന പതിനാറിൽ എത്തിയത്. മത്സരത്തലെ എല്ലാ ഗോളുകളും ആദ്യ പകുതിയിൽ തന്നെ പിറന്നു. ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോൾ നേടിയ കാനഡയെ ഞെട്ടിച്ച് മൊറോക്കോ ഈ ലോകകപ്പിലെ വേഗമേറിയ രണ്ടാമത്തെ ഗോൾ നാലാം മിനിട്ടിൽ കുറിക്കുകയായിരുന്നു.കാനഡ പ്രതിരോധത്തിലെ പിഴവിൽ നിന്നാണ് സിയെച്ച് മൊറോക്കോയുടെ ആദ്യഗോൾ നേടിയത്. കാനഡ പ്രതിരോധതാരം കാനഡ ഗോൾ കീപ്പറും ക്യാപ്ടനുമായ ബോർഹന് നൽകിയ പന്തിൽ നിന്നാണ് സിയെച്ച് ഗോൾ കണ്ടെത്തിയത്. 23-ാം മിനിട്ടിൽ യൂസെഫ് എൻ നെസ്റി മൊറോക്കോയുടെ ലീഡ് രണ്ടായി ഉയർത്തുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കാറാകവെ മൊറോക്കോ താരം നയേഫ് അഗ്വേറിന്റെ വകയായി കിട്ടിയ സെൽഫ് ഗോളിലൂടെയാണ് കാനഡയ്ക്ക് ഒരു ഗോൾ ലഭിച്ചത്. തുടർന്ന് ഒന്നാം പുതിയുടെ അധിക സമയത്ത് സിയെച്ചിന്റെ ക്രോസിൽ നിന്ന് നെസ്റി വീണ്ടും കനേഡിയൻ വലകുലുക്കിയെങ്കിലും ഓഫ് സെഡാവുകയായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനായതിന്റ ആധിപത്യം മത്സരത്തിൽ ഉടനീളം നിലനിറുത്താൻ മൊറോക്കോയ്ക്കായി.  മറുവശത്ത് കാനഡയ്ക്ക് ടാർജറ്റിലേക്ക് ഒരു ഷോട്ട് പോലും തൊടുക്കാനായില്ല. അസാനനിമിഷം തിരിച്ചടിക്കാൻ കാനഡ ഗോൾ കീപ്പർ ഉൾപ്പെടെ മൊറോക്കൻ ഗോൾ മുഖത്ത് എത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.