kk

ദോഹ : ആദ്യറൗണ്ട് മത്സരങ്ങളുടെ അവസാന ദിവസവും ലോകകപ്പിൽ അട്ടിമറികൾ അവസാനിക്കുന്നില്ല. ഇന്ന് നടന്ന ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ പോർച്ചുഗലിനെ 2-1ന് തോൽപ്പിച്ച് ദക്ഷിണ കൊറിയ പ്രീ ക്വാർട്ടറിലെത്തി.

അഞ്ചാം മിനിട്ടിൽ റിക്കാർഡോ ഹോർത്തയിലൂടെ പോർച്ചുഗലാണ് ആദ്യം സ്കോർ ചെയ്തത്. 27-ാം മിനിട്ടിൽ കിം യുംഗ് വോണിലൂടെ കൊറിയ സമനില പിടിച്ചെടുത്തു. ഇൻജുറി ടൈമിൽ ഹാംഗ് ഹീ ചാനാണ് കൊറിയയുടെ വിജയഗോൾ നേടിയത്. ഇതോടെ ഉറുഗ്വേയെയും ഘാനയെയും മറികടന്ന് കൊറിയ രണ്ടാം സ്ഥാനക്കാരായി പ്രീ ക്വാർട്ടറിലെത്തി. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ അവസാന 16ലെത്തിയത്.

മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് തോൽപ്പിച്ചെങ്കിലും കൊറിയയുടെ വിജയം ഉറുഗ്വേയുടെ പ്രീ ക്വാർട്ടറിലേക്കുള്ള വഴിമുടക്കി. ഉറുഗ്വേയ്ക്ക് വേണ്ടി 26,32 മിനിട്ടുകളിൽ ജോർജിയൻ ഡി അരാസ്കേയ്റ്റയാണ് ആദ്യ പകുതിയിൽ സ്കോർ ചെയ്തത്. രണ്ടാം പകുതിയിൽ ഉറുഗ്വേ പെനാൽറ്റിക്കായി അപ്പീൽ ചെയ്തെങ്കിലും വാർ പരിശോധിച്ച് റഫറി അത് നിഷേധിച്ചു. മറ്റൊരു ഏഷ്യൻ ടീമായ ജപ്പാനും പ്രീക്വാർട്ടറിൽ പ്രവേശിച്ചിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ സ്പെയിനിനെ അട്ടിമറിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ജപ്പാന്റെ പ്രീക്വാർട്ടർ പ്രവേശനം. ജപ്പാന്റെ വിജയത്തോടെ മുൻ ലോകചാമ്പ്യൻമാരായ ജർമ്മനി പുറത്തായി.

ദോഹ: ഘാനയ്ക്ക് ഒരിക്കല്‍കൂടി ഉറുഗ്വെയുടെ മുന്നില്‍ പിഴച്ചു. നിര്‍ണായക മത്സരത്തില്‍ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ക്ക് മുന്നില്‍ രണ്ട് ഗോളിന് തോറ്റതോടെ ടീം പ്രീ ക്വാര്‍ട്ടര്‍ കാണാതെ പോയി. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണ കൊറിയ, പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ചതോടെ ഉറുഗ്വെയും പുറത്തേക്ക്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി കൊറിയ പ്രീ ക്വാര്‍ട്ടറില്‍. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പോര്‍ച്ചുഗല്‍ ആറ് പോയിന്റുമായി ഒന്നാമത്.കൊറിയയുടെ ജയമാണ് ഉറുഗ്വെയെ കുടുക്കിയത്. അഞ്ചാം മിനിറ്റില്‍ റിക്കാര്‍ഡോ ഹൊര്‍ത്തയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മുന്നിലെത്തി. എന്നാല്‍ 27-ാം മിനിറ്റില്‍ കിം യംഗ്-ഗ്വാന്‍ കൊറിയയെ ഒപ്പമെത്തിച്ചു. 90 മിനിറ്റ് വരെ സ്‌കോര്‍ ഈ നിലയില്‍ തുടര്‍ന്നു. മത്സരം സമനിലയില്‍ അവസാനിച്ചാല്‍ കൊറിയ പുറത്ത്് പോവുമായിരുന്നു. ഉറുഗ്വെ അകത്തും. എന്നാല്‍ ഇഞ്ചുറി അത്ഭുതം സംഭവിച്ചു. ഹ്വാങ് ഹീ-ചാനിന്റെ ഗോളില്‍ കൊറിയ ആദ്യമായി മുന്നിലെത്തി. പിന്നീട് മറ്റൊരു ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനും കൊറിയക്കായി. ഇതോടെ പ്രീ ക്വാര്‍ട്ടറിലേക്കുള്ള യോഗ്യതയും.ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെ രണ്ട് ഗോളുകളാണ് ഉറുഗ്വെയ്ക്ക് ജയമൊരുക്കിയത്. ആദ്യ പകുതിയിലായിരുന്നു രണ്ട് ഗോളുകളും. 26, 32 മിനിറ്റുകൡലായിന്നു ഉറുഗ്വെ ഗോള്‍ നേടിയത്. എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കാന്‍ ഇത്രയും ഗോളുകള്‍ പോരായിരുന്നു. കൊറിയ രണ്ടാം ഗോളും നേടിയതോടെ ഉറുഗ്വെ പുറത്തേക്ക്.