
ഷിംല: ഹിമാചൽ പ്രദേശിന്റെ പതിനഞ്ചാമത് മുഖ്യമന്ത്രിയായി സുഖ്‌വിന്ദർ സിംഗ് സുഖു (58) സത്യപ്രതിജ്ഞ ചെയ്‌തു. മുൻ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ.
#WATCH | Congress leader Sukhwinder Singh Sukhu takes oath as Himachal Pradesh CM, in presence of Congress President Mallikarjun Kharge and party leaders Rahul Gandhi and Priyanka Gandhi Vadra, in Shimla pic.twitter.com/WQDWtKfQyR
— ANI (@ANI) December 11, 2022
ഷിംലയിൽ നടന്ന ചടങ്ങിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഗേൽ, കോൺഗ്രസ് നേതാക്കളായ അശോക് ഗെഹ്‌ലോട്ട്, ബി എസ് ഹൂഡ എന്നിവരും പങ്കെടുത്തു. ഇന്നലെ വൈകിട്ട് ഷിംലയിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിൽ സുഖ്‌വിന്ദർ സിംഗിനെ നേതാവായി തിരഞ്ഞെടുത്തിരുന്നു.
Himachal Pradesh | Congress leaders Rahul Gandhi and Priyanka Gandhi Vadra along with party president Mallikarjun Kharge and party's state unit chief Pratibha Singh attend CM designate Sukhwinder Singh Sukhu's oath ceremony in Shimla pic.twitter.com/GIo7f7ZVfS
— ANI (@ANI) December 11, 2022
മുഖ്യമന്ത്രി പദത്തിന് അവകാശവാദമുന്നയിച്ച പി സി സി അദ്ധ്യക്ഷയും അന്തരിച്ച മുൻ മുഖ്യമന്ത്രി വീരഭദ്രസിംഗിന്റെ പത്‌നിയുമായ പ്രതിഭാ സിംഗും രംഗത്തെത്തിയിരുന്നു. 68 അംഗ നിയമസഭയിൽ 40 സീറ്റിൽ ജയിച്ച് ഭൂരിപക്ഷം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തിനായി പ്രതിഭാസിംഗും സുഖ്‌വീന്ദർ സിംഗും തമ്മിൽ വടംവലി നടത്തി, ഇത് കോൺഗ്രസ് നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ പകുതിയിലധികം എം.എൽ.എമാർ സുഖ്‌വിന്ദറിനെയാണ് പിന്തുണച്ചത്.