kardinal-alancherry

ന്യൂ‌ഡൽഹി: സീറോ മലബാർ ഭൂമിയിടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികളിൽ നേരിട്ട് ഹാ‌ജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യത്തിൽ ഉത്തരവിറക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് റിഷികേശ് റോയ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ തീരുമാനത്തോടെ നാളെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയിൽ മാർ ജോർജ് ആലഞ്ചേരിയ്ക്ക് നേരിട്ട് ഹാജരാകേണ്ടി വരും.

സീറോ മലബാർ ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മാർ ആലഞ്ചേരി നൽകിയ ഹർജി ഉൾപ്പെടെ ജനുവരി രണ്ടാം വാരം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.