
ദോഹ: ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ക്രൊയോഷ്യയ്‌ക്കെതിരെ അർജന്റീനയ്ക്ക് മൂന്ന് ഗോളിന്റെ ലീഡ്. മത്സരത്തിന്റെ 34-ാം മിനിറ്റിൽ ലിയോണൽ മെസിയും 39-ാം മിനിറ്റിലും 69-ാം മിനിറ്റിലും ആൽവാരസും നീലപ്പടയ്ക്കായി ക്രൊയേഷ്യയുടെ ഗോൾവല കുലുക്കി. രണ്ടാം പകുതിയിൽ മെസി അളന്നുകുറിച്ച് നൽകിയ പാസാണ് ആൽവാരസിന്റെ രണ്ടാം ഗോൾ നേട്ടമായി മാറിയത്. പ്രതിരോധത്തിലൂന്നി തുടങ്ങിയ മത്സരം മെസിയുടെ ആദ്യ ഗോൾ നേട്ടത്തോടെ അർജന്റീനയ്ക്ക് അനുകൂലമായി മാറുകയായിരുന്നു.
പ്രധാനമായ രണ്ട് മാറ്റങ്ങളോടെയാണ് അർജന്റീന ക്രൊയേഷ്യയെ നേരിടാനിറങ്ങിയത്. ലിസാർഡ്രോ മാർട്ടിനെസിനെയും, മാർക്കസ് അക്യൂനക്കിനെയും നിർണായക മത്സരത്തിലെ പ്ളേയിംഗ് ഇലവനിൽ നിന്ന് പിൻവലിച്ചു. ഇവർക്ക് പകരക്കാരായി ലിയാൻഡ്രോ പരേഡെസും ടാഗ്ളിഫിക്കോയും ടീമിൽ ഉൾപ്പെടുത്തി. മഞ്ഞക്കാർഡ് കുരുക്ക് മൂലമാണ് പ്ളേയിംഗ് ഇലവനിൽ മാറ്റം വരുത്താൻ അർജന്റീന നിർബന്ധിതരായത്.
ക്വാർട്ടർ ഫൈനലിലും അതിന് മുൻപുള്ള മത്സരത്തിലും മാർട്ടിനെസിനും അക്യൂനക്കിനും മഞ്ഞക്കാർഡുകൾ ലഭിച്ചിരുന്നു. ആരാധകരെ നിരാശയിലാഴ്ത്തി ഏയ്ഞ്ചൽ ഡി മരിയയും സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം പിടിച്ചില്ല. ക്രൊയേഷ്യൻ ടീം മാറ്റങ്ങളില്ലാതെയാണ് സെമി പോരാട്ടത്തിനിറങ്ങിയത്.
•Argentina XI (4-3-3): E. Martinez; Molina, Paredes, Otamendi, Tagliafico; Fernandez, De Paul, Mac Allister; Di Maria, Messi, Alvarez.
•Croatia Probable XI (4-3-3): Livakovic; Juranovic, Gvardiol, Lovren, Sosa; Modric, Brozovic, Kovacic; Pasalic, Kramaric, Perisic