കവിത

ss

കാനനവാസനെ കണികണ്ടുണരും

ശരണംവിളിയുമായ് മാമലകൾ!

ഇരുമുടിയേന്തി പൊൻപടികേറും

കാണിക്കയുമായ് പുലർകാലം.

തത്ത്വമസി മന്ത്രം അലയടിക്കും

പുണ്യം നിറയും തിരുനടയിൽ

അഷ്ടാഭിഷേകം കണ്ടുതൊഴുമ്പോൾ

ഭക്തനും ഭഗവാനും ഒന്നുചേരും.

ചന്ദ്രിക ചാർത്തും വൃശ്ചികരാവിൽ

കർപ്പൂരദീപം തെളിയുമ്പോൾ

പുഷ്പാഭിഷേകം തൊഴുതുനില്ക്കും;

ദു:ഖവും ദുരിതവും മറന്നുപോകും.

അത്താഴപൂജ കഴിയുംനേരം

ഹരിവരാസനം കേൾക്കുമ്പോൾ

ആടിയ ശിഷ്ടം നൈവേദ്യവുമായ്

ഇനിയും വരുവാൻ മലയിറങ്ങും !