kk

കോഴിക്കോട് : പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ഒളിവിലായിരുന്ന മുൻ മാനേജർ എം.പി. റിജിലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. ചാത്തംമംഗലം ഏരിമലയിൽ നിന്നാണ് റിജിലിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു വരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ലിങ്ക് റോഡ് ബ്രാഞ്ചിലെ വിവിധ അക്കൗണ്ടുകളിൽ നിന്ന് 21.5 കോടിയോളം രൂപയൂടെ തിരിമറി നടന്നതായി ബാങ്കിന്റെ ഓഡിറ്റ് റിപ്പോർ്ട്ടിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് കോർരപ്പറേഷന്റെ 10.62 കോടി രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിൽ നിന്നും പണം തിരിമറി നടത്തിയതായാണ് റിപ്പോർട്ട്. സ്വകാര്യ വ്യക്തികളുടെ ഒൻപത് അക്കൗണ്ടിൽ നിന്നും കോർപ്പറേഷന്റെ എട്ട് അക്കൗണ്ടിൽ നിന്നും തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതേസമയം ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുണ്ട്.

സംഭവത്തിൽ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ എം.പി റിജിലിന്റെ ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്ന ഓൺലൈൻ റമ്മിയ്ക്ക് ഉൾപ്പെടെ പണമിടപാട് നടത്തിയതായി കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവന്നതോടെ 29 മുതൽ റിജിൽ ഒളിവിൽ പോയിരുന്നു. റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നുവെങ്കിലും കോഴിക്കോട് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു.