
ബംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ സർക്കാർ സ്കൂളിലെ പ്രധാനാദ്ധ്യാപകനെ തല്ലിച്ചതച്ച് വിദ്യാർത്ഥിനികൾ. ശേഷം ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു. കർണാടകയിലെ ശ്രീരംഗപട്ടണത്ത് കട്ടേരി ഗ്രാമത്തിലാണ് സംഭവം. കട്ടേരി സർക്കാർ ഹൈ സ്കൂളിലെ പ്രധാനാദ്ധ്യാപകനായ ചിന്മയ ആനന്ദ മൂർത്തിയാണ് മർദ്ദനത്തിനിരയായത്.
ഇയാൾ സ്കൂൾ ഹോസ്റ്റലിൽവച്ച് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയിരുന്നു. ഇക്കാര്യം പെൺകുട്ടി മറ്റ് കുട്ടികളെ അറിയിച്ചതോടെയാണ് വടിയുമേന്തി കൂട്ടത്തോടെയെത്തിയ പെൺകുട്ടികൾ അദ്ധ്യാപകനെ നേരിട്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
The headmaster of a school in #Karnataka’s #Mandya was thrashed by students in the hostel & handed over to the police for allegedly misbehaving with one of them. The incident took place in #Srirangapatna's #Katteri village.
— Hate Detector 🔍 (@HateDetectors) December 15, 2022
The headmaster, identified as #ChinmayaAnandaMurthy. pic.twitter.com/ocssFLongl
The headmaster of a school in #Karnataka’s #Mandya was thrashed by students in the hostel & handed over to the police for allegedly misbehaving with one of them. The incident took place in #Srirangapatna's #Katteri village.
— Hate Detector 🔍 (@HateDetectors) December 15, 2022
The headmaster, identified as #ChinmayaAnandaMurthy. pic.twitter.com/ocssFLongl
വിദ്യാർത്ഥിനികൾ ആനന്ദ മൂർത്തിയെ നേരിടുന്നതിനിടെ മറ്റ് അദ്ധ്യാപകരും ജീവനക്കാരും ചേർന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനിടെ ഇയാൾ മറ്റൊരു മുറിയിൽ കയറി ഒളിക്കാൻ ശ്രമിക്കുന്നു. എന്നാൽ വിദ്യാർത്ഥിനികൾ ബലംപ്രയോഗിച്ച് അകത്തുകടന്ന് ഇയാളെ മർദ്ദിക്കുകയായിരുന്നു.
പിന്നാലെ സംഭവമറിഞ്ഞെത്തിയ പൊലീസിന് വിദ്യാർത്ഥികൾ ആനന്ദ മൂർത്തിയെ കൈമാറി. ഇയാൾ സ്ഥിരം കുറ്റവാളിയാണെന്നും മുൻപും നിരവധി പെൺകുട്ടികളെ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ പോക്‌സോ ചുമത്തിയതായി പൊലീസ് അറിയിച്ചു.