tiger

പത്ത് മണിക്കൂർ കൊണ്ട് ബ്രഹ്മപുത്ര നദി നീന്തി കടന്ന് കടുവ. 120 കിലോമീറ്ററാണ് അസമിലെ ഗുവഹാത്തിയിലെ ഒരു ബംഗാൾ കടുവ തുടർച്ചയായി നീന്തിയത്. ഒറംഗ നാഷണൽ പാർക്കിലെ കടുവയാണ് നദി മുറിച്ച് കടന്ന് ഉമാനന്ദ ക്ഷേത്രം സ്ഥിതി ചെയ്യുന്ന മയിൽ ദ്വീപിലേയ്ക്ക് കയറിയത്.

നാഷണൽ പാർക്കിൽ വച്ച് വെള്ളം കുടിക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണതാകാമെന്നാണ് നിഗമനം. നദിയിലൂടെ നീന്തി ദ്വീപിലെ ഇടുങ്ങിയ ഗുഹയിൽ കയറിയ കടുവയുടെ വീഡിയോകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

A full grown Royal Bengal tiger is found swimming in middle of Brahmaputra River in Guwahati. Tiger is now taking shelter in a rock gap in Umananda Temple in middle of the river. To my surprise, if he came swimming from Kaziranga in Assam, then he has crossed 160 km! 🐯 🐅 pic.twitter.com/OhwIkq5T9H

— Inpatient Unit Khanapara (@Inpatient_Unit) December 20, 2022

ഗുഹയ്ക്ക് ഉള്ളിൽ നിന്ന് കടുവയെ പിടിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും സ്ഥലത്തെത്തി. ജാഗ്രതാ നിർദ്ദേശം നൽകി. ഭക്തരെയും പുരോഹിതരെയും ദ്വീപിൽ നിന്ന് മാറ്റുന്ന നടപടികളടക്കം നടത്തി. ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥരും മൃഗ ഡോക്ടറുമാരും ചേർന്ന് കടുവയെ പിടികൂടി കൂട്ടിലടച്ചു. കടുവയെ പിന്നീട് മൃഗശാലയിലേയ്ക്ക് മാറ്റിയെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഉദ്യോഗസ്ഥ‌ർ അറിയിച്ചു.