soudi

റിയാദ്: ഇന്ത്യയും സൗദിയുമായുള്ള വ്യാപാരത്തിൽ വർദ്ധനവ് രേഖപ്പെടുത്തി. മുൻ കാലങ്ങളേക്കാൾ ഈ വർഷം 67 ശതമാനം വർദ്ധനവുണ്ടായതായാണ് റിപ്പോർട്ട്.


ഈ വർഷം ആരംഭം മുതൽ ഒക്ടോബർ അവസാനം വരെയുള്ള പത്തു മാസക്കാലത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ കണക്കുകൾ പരിശോധിക്കുമ്പോൾ അത് 16,820 കോടി റിയാലായി വർദ്ധിച്ചിട്ടുണ്ട്. ഇത് വഴി സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയായി ഇന്ത്യ മാറി. കഴിഞ്ഞ വർഷം ഇത് 100.8 ബില്യൺ റിയാലായിരുന്നു.

ഈ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 46.8 ശതമാനമായി ഉയർന്ന് 1.89 ട്രില്യൺ റിയാലിലെത്തിയിരുന്നു. സൗദിയുടെ വിദേശ വ്യാപാരത്തിന്റെ 64.5 ശതമാനവും പത്തു രാജ്യങ്ങളുമായിട്ടാണ്. ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികൾ. ഈ രാജ്യങ്ങളുമായുള്ള വ്യാപാരം 1.22 ട്രില്യണ്‍ റിയാലായി ഉയർന്നിട്ടുമുണ്ട്.