p

തിരുവനന്തപുരം: ലോക കപ്പ് ഫുട്ബാൾ ലഹരിക്ക് പിന്നാലെ ക്രിസ്മസ് ദിനങ്ങളും ആഘോഷമാക്കി ബെവ്കോ. 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ചില്ലറ വില്പനശാലകൾ വഴി വിറ്റത് 282 കോടിയുടെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളെ അപേക്ഷിച്ച് 12 കോടിയുടെ (5 ശതമാനം) വർദ്ധന. ഖജനാവിലേക്ക് നികുതിയായി എത്തിയത് 250 കോടി.

എക്സൈസിന്റെ കൃത്യമായ ഇടപെടലും ഫലം കണ്ടു. അനധികൃത വ്യാജമദ്യ വില്പന തടഞ്ഞതിനാൽ വയനാട്,ഇടുക്കി ജില്ലകളിലെ ചില്ലറ വില്പനശാലകളിൽ മുമ്പെങ്ങുമില്ലാത്ത വിധമായിരുന്നു വില്പന.

ക്രിസ്മസ് ദിനത്തിൽ 89.52 കോടിയുടെ മദ്യം വിറ്റു. ക്രിസ്മസ് തലേന്ന് 68.48 ലക്ഷത്തിന്റെ വില്പന നടന്ന കൊല്ലം ആശ്രാമം ഷോപ്പ് ഒന്നാമതായപ്പോൾ തിരുവനന്തപുരം പവർ ഹൗസ് (65.07),തൃശൂർ ഇരിങ്ങാലക്കുട (61.49) ഷോപ്പുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.

മദ്യം പ്ലാസ്റ്റിക് കുപ്പികളിൽ തന്നെ

ശ്രീകുമാർപള്ളീലേത്ത്

ചില്ല് കുപ്പി നിർദ്ദേശത്തിൽ നിന്ന് ബെവ്കോ പിൻമാറുന്നു

തിരുവനന്തപുരം:മദ്യം ചില്ല് കുപ്പികളിൽ എത്തിക്കണമെന്ന നിർദ്ദേശത്തിൽ നിന്ന് ബിവറേജസ് കോർപ്പറേഷൻ പിന്മാറുന്നു. കുടുംബശ്രീ മിഷനുമായി ചേർന്ന് പ്ളാസ്റ്റിക്ക് കുപ്പിമാലിന്യം നിർമാർജ്ജനം ചെയ്യാനുള്ള ബദൽ മാർഗ്ഗം പരിഗണനയിൽ. പ്രാരംഭ ചർച്ചകൾ നടന്നു.
പ്ലാസ്റ്റിക് നിരോധനം മുന്നിൽ കണ്ടാണ് ഗ്ലാസ് കുപ്പികളിലേക്ക് മാറാൻ ബെവ്‌കോ നിർദ്ദേശിച്ചത്‌. പിന്മാറാൻ പലന്യായങ്ങളും ബെവ്കോ നിരത്തുന്നുണ്ടെങ്കിലും മദ്യകമ്പനികൾ വഴങ്ങാത്തതാണ് പ്രധാന കാരണം. നിലവിൽ 60 ശതമാനം മദ്യവും പ്ളാസ്റ്റിക് കുപ്പികളിലാണ്. 15 ശതമാനമാണ് ചില്ല് കുപ്പികളിൽ. ചില്ലുകുപ്പികൾക്ക് വില കൂടുതലാണ്. ഫുൾ ബോട്ടിൽ പ്ളാസ്റ്റിക് കുപ്പിക്ക് 10 - 12 രൂപ വരെയാണ്. ചില്ല് കുപ്പിക്ക് 19 - 25 വരെയാകും. വിലകുറഞ്ഞ ജനപ്രിയ മദ്യങ്ങൾ ചില്ല്കുപ്പിയിൽ ആക്കിയാൽ മദ്യവില വീണ്ടും കൂട്ടേണ്ടി വരും.
ലോഡ് ഇറക്കുകയും കയറ്റുകയും ചെയ്യുമ്പോൾ കുപ്പികൾ പൊട്ടിയുണ്ടാകുന്ന നഷ്ടമാണ് മറ്റൊരു കാരണം. പ്ളാസ്റ്റിക് കുപ്പികൾ പൊട്ടില്ല. ചില്ല് കുപ്പി നിർമാണ ശാലയായിരുന്ന ആലപ്പുഴയിലെ എക്സൽ ഗ്ളാസ് ഫാക്റ്ററി പൂട്ടിയതിനാൽ കുപ്പികൾക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കണം.
പ്ളാസ്റ്റിക് കാലിക്കുപ്പികൾ നിശ്ചിത വിലയ്‌ക്ക് കുടുംബശ്രീ വഴി ശേഖരിച്ച് റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനാണ് ആലോചന. ബിയർ കാനുകളും ശേഖരിച്ച് പുനരുപയോഗിക്കാം. ഇത്തരം യൂണിറ്റുകൾ സംസ്ഥാനത്തുണ്ട്. പുനർനിർമിക്കുന്ന കുപ്പികൾക്ക് ഗ്രേഡ് നിശ്ചയിക്കും. അടുത്ത മാസത്തോടെ പദ്ധതിക്ക് അന്തിമരൂപമാവും.

കുപ്പി ഭീഷണി

55 കോടി
കൊവിഡിന് മുമ്പ് പ്രതിവർഷം വിറ്റ കുപ്പികൾ

60 %
പ്ളാസ്റ്റിക് കുപ്പി

15 %
ഗ്ളാസ് കുപ്പി

24 %
ബിയർ കുപ്പി

വില വ്യത്യാസം
10 മുതൽ 12 രൂപവരെ
പ്ളാസ്റ്രിക് കുപ്പി (ഫുൾ ബോട്ടിൽ)

19- 25 രൂപ
ചില്ല് കുപ്പി

9-12 രൂപ
പ്ളാസ്റ്റിക് കുപ്പികൾ നിറയ്ക്കുന്ന ഹാർഡ് ബോർഡ് പെട്ടി വില

20- 30 രൂപ
ചില്ല് കുപ്പികൾ നിറയ്ക്കുന്ന പെട്ടികൾ