കൊല്ലം: കരുനാഗപ്പള്ളി, ഓച്ചിറ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ

പ്രതിയായ കൊല്ലം കുലശേഖരപുരം കടത്തൂർ മുറിയിൽ വെളുത്ത മണലിന് സമീപം കട്ടച്ചിറ തെക്കതിൽ സ്പീഡ് അനീർ എന്ന അനീർഷായെ കാപ്പ നിയമപ്രകാരം തടവിലാക്കി. വ്യക്തികൾക്ക്‌ നേരെ കൈയേറ്റം, അതിക്രമം, നിരോധിത മയക്കു മരുന്ന് വിൽപ്പന, സ്ത്രീകളെ ശല്യപ്പെടുത്തൽ, കഠിന ദേഹോപദ്രവമേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, കൊലപാതകശ്രമം തുടങ്ങിയകേസുകളിൽ ഇയാൾ പ്രതിയാണ്. ജില്ലാ പൊലീസ്‌ മേധാവി മെറിൻ ജോസഫ് ജില്ലാകളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കൽ. പ്രതിയെ കഴിഞ്ഞ ജനുവരി മുതൽ ആറ് മാസത്തേക്ക് ജില്ലയിൽ നിന്ന് നാട് കടത്തിയിരുന്നു. കരുനാഗപ്പളളിസ്റ്റേഷൻ ഇൻസ്‌പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ശ്രീലാൽ, എ.എസ്.ഐ ഷാജിമോൻ, എസ്.സി.പി.ഒ ഹാഷിം, സി.പി.ഒ ബഷീർ ഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് ആറ് മാസത്തേക്ക് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.