കൊല്ലം: വിദേശ എണ്ണക്കപ്പലിൽ ജോലി ചെയ്തിരുന്ന നിലമേൽ സ്വദേശി സുജിത്ത് വിക്രമൻ നായർ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജരെ നൈജീരിയൻ തടവിൽ നിന്ന് മോചിപ്പിച്ച് നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു.
അന്തരാഷ്ട്ര കടലിൽ വച്ച് നൈജീരിയൻ നിർദേശങ്ങൾ പാലിച്ചില്ലെന്ന പേരിലാണ് കപ്പൽ ജീവനക്കാരെയും കപ്പലിനെയും നൈജീരിയൻ ഗവൺമെന്റ് കസ്റ്റഡിയിലെടുത്തത്. വിദേശത്ത് വിചാരണ നേരിടുന്ന ഇന്ത്യൻ വംശജർക്ക് എല്ലാ നയതന്ത്ര സഹായവും നിയമ സഹായവും നൽകാൻ ഇന്ത്യൻ സർക്കാർ തയ്യറാകണമെന്നും എം.പി ആവശ്യപ്പെട്ടു. നാട്ടിലുള്ള രക്ഷിതക്കാളുമായി ഫോണിൽ ബന്ധപ്പെടാനുള്ള അവകാശം പോലും അവർക്ക് നിഷേധിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ വിദേശ്യകാര്യ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും എം.പി സഭയിൽ ആവശ്യപ്പെട്ടു.