
കൊല്ലം: കോളേജ് വിദ്യാർത്ഥിനികളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത സഹപാഠിയെ വാഹനമിടിപ്പിച്ച് ആപായപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയിൽ. പൂതക്കുളം കൊച്ചാലുംമൂട്ടിൽ നന്ദു നിവാസിൽ ആനന്ദിനെയാണ് (22) പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പരവൂർ ദയാബാജി ജംഗ്ഷനിലെ ബസ് സ്റ്റോപ്പിന് സമീപം നിന്നിരുന്ന വിദ്യാർത്ഥി സംഘത്തിലെ പെൺകുട്ടികളോട് ആനന്ദ് അടക്കമുള്ള മൂന്നുപേർ മോശമായി പെരുമാറിയത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് തുടക്കം. ഒന്നാം പ്രതി ഓടിച്ച് കയറ്റിയ ബൈക്കിന്റെ ഹാൻഡിൽ തട്ടി മറിഞ്ഞുവീണ വിദ്യാർത്ഥിയെ മറ്റു രണ്ട് പ്രതികൾ ചേർന്ന് അക്രമിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിയുടെ പരാതിയിൽ പരവൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മുഖ്യപ്രതി അനന്ദിനെയും ഇടിക്കാൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.പൊലീസ് ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സതീഷ്കുമാർ, നിസാം, വിനയൻ, എ.എസ്.ഐമാരായ അജയൻ, രാജേന്ദ്രൻ പിള്ള, സി.പി.ഒ അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.