കൊടുങ്ങല്ലൂരിൽ സി.എം.പി സംഘടിപ്പിച്ച ഉണരൂ കേരളം എന്ന കാമ്പിയിൻ സി.പി. ജോൺ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: മയക്കുമരുന്ന് കേസുകളുടെ ഒത്തുതീർപ്പ് കേന്ദ്രമായി പൊലീസ് സ്റ്റേഷനുകൾ മാറിയെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി. ജോൺ. അന്ധവിശ്വാസങ്ങൾക്കും ലഹരിക്കും ദുർഭരണത്തിനുമെതിരെ ഉണരൂ കേരളം എന്ന കാമ്പയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വ്യാപകമാകുമ്പോൾ പൊലീസ് സ്റ്റേഷനിൽ എത്തുന്ന കേസുകൾ നിസാര പിഴ കൊടുത്ത് പോകുകയാണ്. വിലക്കയറ്റം കൊണ്ട് കേരള ജനത പൊറുതിമുട്ടിയിരിക്കുകയാണെന്നും സി.പി. ജോൺ പറഞ്ഞു. സി.എം.പി ഏരിയാ സെക്രട്ടറി സിദ്ദിഖ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ, പി.ആർ.എൻ. നമ്പീശൻ, ഇ.എസ്. സാബു, ടി.എ. നൗഷാദ്, വികാസ് ചക്രപാണി, കെ.പി. സുനിൽകുമാർ, ഡിൽഷൻ കൊട്ടേക്കാട്, പി.ആർ. വേലായുധൻ, ജോസ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.